കോൽക്കത്ത: വിമതസ്വരമുയർത്തിയ ലോക്സഭാംഗം ശതാബ്ദി റോയിയെ തൃണമൂൽ കോൺഗ്രസ് ബംഗാൾ ഘടകം വൈസ് പ്രസിഡന്റാക്കി. ശതാബ്ദി റോയി ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് തൃണമൂലിന്റെ അനുനയനീക്കമുണ്ടായത്.
പുതിയ പദവിയിൽ സന്തോഷം രേഖപ്പെടുത്തിയ ശതാബ്ദി റോയി, പാർട്ടിക്കുവേണ്ടി അർപ്പിത മനസോടെ പ്രവർത്തിക്കുമെന്നും ബിജെപിയുടെ പരാജയം ഉറപ്പുവരുത്തുമെന്നും പറഞ്ഞു. ബിർഭൂം മണ്ഡലത്തിൽനിന്നു മൂന്നു തവണ ലോക്സഭാംഗമായ ശതാബ്ദി റോയി, തൃണമൂൽ ജില്ലാ നേതൃത്വവുമായി കടുത്ത ഭിന്നതയിലായിരുന്നു. പാർട്ടി പരിപാടികൾ തന്നോട് ആലോചിക്കുന്നില്ലെന്നായിരുന്നു എംപിയുടെ പരാതി. 2009ൽ മമത ബാനർജി നടത്തിയ സിംഗൂർ, നന്ദിഗ്രാം പ്രക്ഷോഭങ്ങളിൽ ശതാബ്ദി റോയി അണിചേർന്നിരുന്നു.
മമതയുടെ കൾച്ചറൽ ബ്രിഗേഡിലെ പ്രമുഖയാണ് മുൻ നടികൂടിയായ ശതാബ്ദി റോയി. ഇവർ വിമതസ്വരമുയർത്തിയതോടെ അനുനയിപ്പിക്കാൻ അഭിഷേക് ബാനർജി ഉൾപ്പെടെ തൃണമൂൽ നേതാക്കൾ രംഗത്തെത്തിയിരുന്നു. 2019ൽ ബംഗാളിൽ ബിജെപി മികച്ച നേട്ടമുണ്ടാക്കിയെങ്കിലും ശതാബ്ദി റോയി വൻ ഭൂരിപക്ഷത്തിനാണു വിജയിച്ചത്.
പുതിയ പദവിയിൽ സന്തോഷം രേഖപ്പെടുത്തിയ ശതാബ്ദി റോയി, പാർട്ടിക്കുവേണ്ടി അർപ്പിത മനസോടെ പ്രവർത്തിക്കുമെന്നും ബിജെപിയുടെ പരാജയം ഉറപ്പുവരുത്തുമെന്നും പറഞ്ഞു. ബിർഭൂം മണ്ഡലത്തിൽനിന്നു മൂന്നു തവണ ലോക്സഭാംഗമായ ശതാബ്ദി റോയി, തൃണമൂൽ ജില്ലാ നേതൃത്വവുമായി കടുത്ത ഭിന്നതയിലായിരുന്നു. പാർട്ടി പരിപാടികൾ തന്നോട് ആലോചിക്കുന്നില്ലെന്നായിരുന്നു എംപിയുടെ പരാതി. 2009ൽ മമത ബാനർജി നടത്തിയ സിംഗൂർ, നന്ദിഗ്രാം പ്രക്ഷോഭങ്ങളിൽ ശതാബ്ദി റോയി അണിചേർന്നിരുന്നു.
മമതയുടെ കൾച്ചറൽ ബ്രിഗേഡിലെ പ്രമുഖയാണ് മുൻ നടികൂടിയായ ശതാബ്ദി റോയി. ഇവർ വിമതസ്വരമുയർത്തിയതോടെ അനുനയിപ്പിക്കാൻ അഭിഷേക് ബാനർജി ഉൾപ്പെടെ തൃണമൂൽ നേതാക്കൾ രംഗത്തെത്തിയിരുന്നു. 2019ൽ ബംഗാളിൽ ബിജെപി മികച്ച നേട്ടമുണ്ടാക്കിയെങ്കിലും ശതാബ്ദി റോയി വൻ ഭൂരിപക്ഷത്തിനാണു വിജയിച്ചത്.