ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 73 ആയി.
വലിയ യന്ത്രങ്ങൾ കൊണ്ടുവന്ന് തെരച്ചിൽ നടത്തിയപ്പോൾ കൂടുതൽ മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. ഭൂകന്പത്തിൽ തകർന്ന റോഡുകൾ സൈനിക എൻജിനിയർമാരുടെ സഹായത്തോടെ തുറന്നതോടെ ദുരന്തമേഖലയിൽ യന്ത്രങ്ങളെത്തിക്കാൻ കഴിഞ്ഞു. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിന്റെ കേന്ദ്രം പടിഞ്ഞാറൻ സുലവേസി പ്രവിശ്യയിലെ മാമുജു ആണ്. ഇവിടെനിന്നാണു കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. 800 പേർക്കാണു പരിക്കേറ്റത്. പകുതിപ്പേർക്കും ഗുരുതര പരിക്കാണ്. 27850 പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റി. പാർപ്പിച്ചു.
വലിയ യന്ത്രങ്ങൾ കൊണ്ടുവന്ന് തെരച്ചിൽ നടത്തിയപ്പോൾ കൂടുതൽ മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. ഭൂകന്പത്തിൽ തകർന്ന റോഡുകൾ സൈനിക എൻജിനിയർമാരുടെ സഹായത്തോടെ തുറന്നതോടെ ദുരന്തമേഖലയിൽ യന്ത്രങ്ങളെത്തിക്കാൻ കഴിഞ്ഞു. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിന്റെ കേന്ദ്രം പടിഞ്ഞാറൻ സുലവേസി പ്രവിശ്യയിലെ മാമുജു ആണ്. ഇവിടെനിന്നാണു കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. 800 പേർക്കാണു പരിക്കേറ്റത്. പകുതിപ്പേർക്കും ഗുരുതര പരിക്കാണ്. 27850 പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റി. പാർപ്പിച്ചു.