ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾ ഉൾപ്പെടെയുള്ളവർക്കു കുത്തിവയ്പ് നൽകിക്കൊണ്ടു രാജ്യത്തെ വാക്സിനേഷനു തുടക്കമിട്ടു. ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്സിൻ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്ഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. 3006 കേന്ദ്രങ്ങളിലൂടെ മൂന്നു ലക്ഷത്തോളം ആളുകൾക്ക് ഇന്നലെ വാക്സിൻ വിതരണം ചെയ്തെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ടു.
അടിയന്തര ഉപയോഗത്തിനായി ഡ്രഗ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയാണ് ഇന്നലെ വിതരണം ചെയ്തത്. മൂന്നാം ഘട്ട പരീക്ഷണത്തിലിരിക്കുന്ന കോവാക്സിൻ വിതരണം ചെയ്യരുതെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടതിനു പിന്നാലെ അത് തങ്ങൾക്കു കുത്തിവയ്ക്കരുതെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ഒരു വിഭാഗം ഡോക്ടർമാർ രംഗത്തെത്തിയത് കൂടുതൽ വിവാദത്തിനിടയാക്കി. അതിനിടെ, ക്ലിനിക്കൽ ട്രയൽ എന്ന നിലയിൽ വാക്സിൻ സ്വീകരിക്കുന്നവരിൽനിന്നു സമ്മതപത്രം ഒപ്പിട്ടു വാങ്ങിയതിനു ശേഷമാണ് കോവാക്സിൻ വിതരണം ചെയ്തതെന്നു റിപ്പോർട്ടുകൾ പറയുന്നു.
രാജ്യത്തിന്റെ ഏറെനാളായുള്ള കാത്തിരിപ്പ് അവസാനിച്ചെന്ന് വാക്സിൻ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കടുത്ത നിരാശയിലും രൂക്ഷമായ പ്രതിസന്ധിയിലുമായ കാലത്തു പോലും വലിയ നേട്ടം കൈവരിച്ച ശാസ്ത്രജ്ഞർക്കും ആരോഗ്യരംഗത്തെ പ്രവർത്തകർക്കും കോവിഡിനെ സധൈര്യം നേരിട്ട മുന്നണിപ്പോരാളികൾക്കും രാജ്യത്തിന്റെ ഈ നേട്ടം സമർപ്പിക്കുന്നെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, അവർ നേരിട്ട ദുരിതങ്ങൾ വാക്കുകൾകൊണ്ടു പറഞ്ഞു തീർക്കാനാകാത്തതാണെന്നും പറഞ്ഞു. വാക്സിൻ വിതരണത്തിന്റെ പേരിലുള്ള വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിതരണം ചെയ്തുകൊണ്ടിരിക്കുന്ന വാക്സിനുകൾ സഞ്ജീവനിയാണെന്നു വിശേഷിപ്പിച്ച് രംഗത്തെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ, ജനങ്ങൾ കിംവദന്തികൾക്ക് ചെവികൊടുക്കരുതെന്നും വിദഗ്ധരെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കണമെന്നും ആവശ്യപ്പെട്ടു.
ജിജി ലൂക്കോസ്
അടിയന്തര ഉപയോഗത്തിനായി ഡ്രഗ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയാണ് ഇന്നലെ വിതരണം ചെയ്തത്. മൂന്നാം ഘട്ട പരീക്ഷണത്തിലിരിക്കുന്ന കോവാക്സിൻ വിതരണം ചെയ്യരുതെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടതിനു പിന്നാലെ അത് തങ്ങൾക്കു കുത്തിവയ്ക്കരുതെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ഒരു വിഭാഗം ഡോക്ടർമാർ രംഗത്തെത്തിയത് കൂടുതൽ വിവാദത്തിനിടയാക്കി. അതിനിടെ, ക്ലിനിക്കൽ ട്രയൽ എന്ന നിലയിൽ വാക്സിൻ സ്വീകരിക്കുന്നവരിൽനിന്നു സമ്മതപത്രം ഒപ്പിട്ടു വാങ്ങിയതിനു ശേഷമാണ് കോവാക്സിൻ വിതരണം ചെയ്തതെന്നു റിപ്പോർട്ടുകൾ പറയുന്നു.
രാജ്യത്തിന്റെ ഏറെനാളായുള്ള കാത്തിരിപ്പ് അവസാനിച്ചെന്ന് വാക്സിൻ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കടുത്ത നിരാശയിലും രൂക്ഷമായ പ്രതിസന്ധിയിലുമായ കാലത്തു പോലും വലിയ നേട്ടം കൈവരിച്ച ശാസ്ത്രജ്ഞർക്കും ആരോഗ്യരംഗത്തെ പ്രവർത്തകർക്കും കോവിഡിനെ സധൈര്യം നേരിട്ട മുന്നണിപ്പോരാളികൾക്കും രാജ്യത്തിന്റെ ഈ നേട്ടം സമർപ്പിക്കുന്നെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, അവർ നേരിട്ട ദുരിതങ്ങൾ വാക്കുകൾകൊണ്ടു പറഞ്ഞു തീർക്കാനാകാത്തതാണെന്നും പറഞ്ഞു. വാക്സിൻ വിതരണത്തിന്റെ പേരിലുള്ള വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിതരണം ചെയ്തുകൊണ്ടിരിക്കുന്ന വാക്സിനുകൾ സഞ്ജീവനിയാണെന്നു വിശേഷിപ്പിച്ച് രംഗത്തെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ, ജനങ്ങൾ കിംവദന്തികൾക്ക് ചെവികൊടുക്കരുതെന്നും വിദഗ്ധരെയും ശാസ്ത്രജ്ഞരെയും വിശ്വസിക്കണമെന്നും ആവശ്യപ്പെട്ടു.
ജിജി ലൂക്കോസ്