ന്യൂഡൽഹി: സ്വകാര്യതാ നയത്തിൽ പുലിവാലുപിടിച്ച വാട്സ്ആപ് പുതിയ തീരുമാനം ഉടൻ നടപ്പാക്കില്ലെന്നു സൂചന. മേയ് 15നുമുന്പ് ഇക്കാര്യത്തിൽ അന്തിമതീരുമാനം അറിയിക്കാമെന്ന് കന്പനി അധികൃതർ ബ്ലോഗിൽ കുറിച്ചു. വാട്സ്ആപ് അംഗങ്ങളുടെ വിവരങ്ങൾ ഫേസ്ബുക്കിനു നല്കി പരസ്യവരുമാനം വർധിപ്പിക്കാമെന്ന തീരുമാനമാണ് വാട്സ്ആപ്പിനു തിരിച്ചടിയായത്. ഫെബ്രുവരി എട്ടിനുമുന്പ് അംഗങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ അക്കൗണ്ട് ഇല്ലാതാകുമെന്നായിരുന്നു മുന്നറിയിപ്പ്.
എന്നാൽ, ഫെബ്രുവരി എട്ടിനുമുന്പ് ആരുടെയും അക്കൗണ്ട് സസ്പെൻഡ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ഇല്ലെന്നും സ്വകാര്യതാ നയത്തിലുണ്ടായ വ്യാജപ്രചാരണത്തിനെതിരേ കന്പനിക്ക് പലതും ചെയ്യേണ്ടിയിരിക്കുന്നുവെന്നുമാണ് ഇന്നലത്തെ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലുള്ളത്. ഇന്ത്യയിൽ 40 കോടി ആളുകളാണ് വാട്സ്ആപ് ഉപയോഗിക്കുന്നത്. വിവാദത്തിനിടെ പലരും വാട്സ്ആപ് വിട്ട് സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ മെസഞ്ചർ ആപ്പുകളിലേക്കു മാറിയിട്ടുണ്ട്.
എന്നാൽ, ഫെബ്രുവരി എട്ടിനുമുന്പ് ആരുടെയും അക്കൗണ്ട് സസ്പെൻഡ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ഇല്ലെന്നും സ്വകാര്യതാ നയത്തിലുണ്ടായ വ്യാജപ്രചാരണത്തിനെതിരേ കന്പനിക്ക് പലതും ചെയ്യേണ്ടിയിരിക്കുന്നുവെന്നുമാണ് ഇന്നലത്തെ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിലുള്ളത്. ഇന്ത്യയിൽ 40 കോടി ആളുകളാണ് വാട്സ്ആപ് ഉപയോഗിക്കുന്നത്. വിവാദത്തിനിടെ പലരും വാട്സ്ആപ് വിട്ട് സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ മെസഞ്ചർ ആപ്പുകളിലേക്കു മാറിയിട്ടുണ്ട്.