ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മേധാവിയായി നോര്‍ത്ത്റൈന്‍ വെസ്റ്റ്ഫാലിയ മുഖ്യമന്ത്രി അര്‍മിന്‍ ലാഷെറ്റ് തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ ബര്‍ലിനില്‍ നടന്ന വെര്‍ച്വല്‍ കോണ്‍ഗ്രസിലാണ് സിഡിയു നേതാവും മെര്‍ക്കലിന്റെ പിന്‍ഗാമിയുമായി ലാഷെറ്റ് തെരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ചാൻസലർ പദവിയിൽ ആംഗല മെര്‍ക്കലിന്റെ പിന്‍ഗാമിയാവാന്‍ ലാഷെറ്റ് സ്ഥാനാര്‍ഥിയാവും.
466 വോട്ടുകള്‍ നേടിയ മെര്‍ക്കല്‍ വിമര്‍ശകനായ ഫ്രീഡ്രിഷ് മെര്സിനെതിരായ മത്സരത്തില്‍ 521 വോട്ടുകള്‍ നേടിയാണ് അമ്പത്തോമ്പതുകാരനായ ലാഷെറ്റ് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നു പേരാണ് മല്‍സരരംഗത്തുണ്ടായിരുന്നത്- നോര്‍ത്ത് റൈന്‍വെസ്റ്റ്ഫാലിയ സ്റ്റേറ്റ് മുഖ്യമന്ത്രി അര്‍മിന്‍ ലാഷെറ്റ്, പഴയ മെര്‍ക്കല്‍ എതിരാളി മെര്‍സ്, വിദേശകാര്യ വിദഗ്ധന്‍ നോര്‍ബെര്‍ട്ട് റോട്ട്ഗെന് എന്നിവർ. ആദ്യ റൗണ്ടില്‍ മെര്‍സ് മുന്നിലെത്തിയെങ്കിലും രണ്ടാം റൗണ്ടില്‍ ലാഷെറ്റ് വ്യക്തമായി ഭൂരിപക്ഷം നേടി. ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളെ ഒന്നിപ്പിക്കാന്‍ കഴിയുന്ന ഒരു മിതവാദിയെന്ന നിലയില്‍ ലാഷെറ്റിന് മുന്‍ഗണന നല്കാൻ മെര്‍ക്കല്‍ ആവശ്യപ്പെട്ടിരുന്നു. മുമ്പ് അദ്ദേഹം പത്രപ്രവർത്തകനായിരുന്നു.
2005 ല്‍ ജര്‍മനിയുടെ ആദ്യത്തെ വനിതാ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെട്ട മെര്‍ക്കല്‍, 2017 സെപ്റ്റംബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നാലാം തവണയും (16 വര്‍ഷം) ചാന്‍സലറായി. 2018 ല്‍ മെര്‍ക്കലിന്റെ പിന്‍ഗാമിയായി പ്രതിരോധമന്ത്രി അന്നറ്റെ ക്രാമ്പ് കാരന്ബൗവറിനെ സിഡിയു പാര്‍ട്ടിയധ്യക്ഷയായി മെര്‍ക്കല്‍ അവരോധിച്ചുവെങ്കിലും വലതുപക്ഷ മുന്നേറ്റം പരാജയപ്പെടുത്താന്‍ കഴിയാത്തതിന്റെ പേരില്‍ അവര്‍ രാജിവച്ചിരുന്നു.
ജോസ് കുമ്പിളുവേലില്‍
ഇന്നലെ ബര്‍ലിനില്‍ നടന്ന വെര്‍ച്വല്‍ കോണ്‍ഗ്രസിലാണ് സിഡിയു നേതാവും മെര്‍ക്കലിന്റെ പിന്‍ഗാമിയുമായി ലാഷെറ്റ് തെരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ചാൻസലർ പദവിയിൽ ആംഗല മെര്‍ക്കലിന്റെ പിന്‍ഗാമിയാവാന്‍ ലാഷെറ്റ് സ്ഥാനാര്‍ഥിയാവും.
466 വോട്ടുകള്‍ നേടിയ മെര്‍ക്കല്‍ വിമര്‍ശകനായ ഫ്രീഡ്രിഷ് മെര്സിനെതിരായ മത്സരത്തില്‍ 521 വോട്ടുകള്‍ നേടിയാണ് അമ്പത്തോമ്പതുകാരനായ ലാഷെറ്റ് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നു പേരാണ് മല്‍സരരംഗത്തുണ്ടായിരുന്നത്- നോര്‍ത്ത് റൈന്‍വെസ്റ്റ്ഫാലിയ സ്റ്റേറ്റ് മുഖ്യമന്ത്രി അര്‍മിന്‍ ലാഷെറ്റ്, പഴയ മെര്‍ക്കല്‍ എതിരാളി മെര്‍സ്, വിദേശകാര്യ വിദഗ്ധന്‍ നോര്‍ബെര്‍ട്ട് റോട്ട്ഗെന് എന്നിവർ. ആദ്യ റൗണ്ടില്‍ മെര്‍സ് മുന്നിലെത്തിയെങ്കിലും രണ്ടാം റൗണ്ടില്‍ ലാഷെറ്റ് വ്യക്തമായി ഭൂരിപക്ഷം നേടി. ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളെ ഒന്നിപ്പിക്കാന്‍ കഴിയുന്ന ഒരു മിതവാദിയെന്ന നിലയില്‍ ലാഷെറ്റിന് മുന്‍ഗണന നല്കാൻ മെര്‍ക്കല്‍ ആവശ്യപ്പെട്ടിരുന്നു. മുമ്പ് അദ്ദേഹം പത്രപ്രവർത്തകനായിരുന്നു.
2005 ല്‍ ജര്‍മനിയുടെ ആദ്യത്തെ വനിതാ ചാന്‍സലറായി തിരഞ്ഞെടുക്കപ്പെട്ട മെര്‍ക്കല്‍, 2017 സെപ്റ്റംബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നാലാം തവണയും (16 വര്‍ഷം) ചാന്‍സലറായി. 2018 ല്‍ മെര്‍ക്കലിന്റെ പിന്‍ഗാമിയായി പ്രതിരോധമന്ത്രി അന്നറ്റെ ക്രാമ്പ് കാരന്ബൗവറിനെ സിഡിയു പാര്‍ട്ടിയധ്യക്ഷയായി മെര്‍ക്കല്‍ അവരോധിച്ചുവെങ്കിലും വലതുപക്ഷ മുന്നേറ്റം പരാജയപ്പെടുത്താന്‍ കഴിയാത്തതിന്റെ പേരില്‍ അവര്‍ രാജിവച്ചിരുന്നു.
ജോസ് കുമ്പിളുവേലില്‍