ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനുള്ള വാക്സിനേഷന് രാജ്യത്ത് ഇന്നു തുടക്കമാകും. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, അസ്ട്രാസെനെക എന്നിവയുമായി ചേർന്നു വികസിപ്പിച്ച കോവിഷീൽഡ് വാക്സിനാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ വിതരണം ഉദ്ഘാടനം ചെയ്യും. കോ-വിൻ മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.
വാക്സിൻ വിതരണത്തിനായി ആദ്യഘട്ടത്തിൽ രാജ്യത്ത് 3,006 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും പ്രതിദിനം 100 പേർക്കു വീതമാണ് വാക്സിൻ നൽകുക. ആരോഗ്യ പ്രവർത്തകർ അടക്കമുള്ള മൂന്ന് കോടി കോവിഡ് മുൻനിര പോരാളികൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കുക. ഓഗസ്റ്റ് വരെ ആദ്യഘട്ടം നീളും. തെരഞ്ഞെടുപ്പ് വോട്ടർപട്ടിക ഉപയോഗിച്ചാണ് വാക്സിൻ വിതരണത്തിനു തയാറെടുക്കുന്നത്. വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനുമായി ചർച്ച നടത്തിയിരുന്നു.
വാക്സിൻ വിതരണത്തിനായി ആദ്യഘട്ടത്തിൽ രാജ്യത്ത് 3,006 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും പ്രതിദിനം 100 പേർക്കു വീതമാണ് വാക്സിൻ നൽകുക. ആരോഗ്യ പ്രവർത്തകർ അടക്കമുള്ള മൂന്ന് കോടി കോവിഡ് മുൻനിര പോരാളികൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കുക. ഓഗസ്റ്റ് വരെ ആദ്യഘട്ടം നീളും. തെരഞ്ഞെടുപ്പ് വോട്ടർപട്ടിക ഉപയോഗിച്ചാണ് വാക്സിൻ വിതരണത്തിനു തയാറെടുക്കുന്നത്. വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനുമായി ചർച്ച നടത്തിയിരുന്നു.