ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ ബിജെപി സർക്കാർ പിൻവലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ പാസാക്കിയ നിയമങ്ങൾ കർഷകർക്കു വേണ്ടിയുള്ളതല്ലെന്നും അവരെ ഒടുക്കുന്നതിന് വേണ്ടിയുള്ളതാണെന്നും രാഹുൽ ആരോപിച്ചു. കോണ്‍ഗ്രസ് കർഷക അവകാശ ദിനമായി ആചരിച്ച ഇന്നലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഡൽഹി ലഫ്. ഗവർണറുടെ വസതിക്കു മുന്നിൽ നടത്തിയ പ്രതിഷേധത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും പ്രതിഷേധത്തിന് നേതൃത്വം നൽകി.
സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ കോണ്‍ഗ്രസ് പ്രതിഷേധങ്ങളിൽനിന്നു പിന്മാറില്ലെന്നും രാഹുൽ വ്യക്തമാക്കി. ഭൂമിയേറ്റെടുക്കൽ നിയമത്തിലൂടെ മുൻപ് നരേന്ദ്ര മോദി സർക്കാർ കർഷകരിൽനിന്നു ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചു. അന്നു കോണ്‍ഗ്രസാണ് തടസം നിന്നത്. ഇപ്പോൾ മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവന്ന് കർഷകരെ വീണ്ടും ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഇന്നു രാജ്യത്തെ അന്നദാതാക്കൾ മോദി സർക്കാരിന്റെ ധാർഷ്ഠ്യത്തിനെതിരേ പൊരുതുകയാണ്. രാജ്യം ഒറ്റക്കെട്ടായി നിന്ന് കർഷകർക്കെതിരേയുള്ള അക്രമത്തിനെതിരേ ശബ്ദമുയർത്തുന്നുണ്ട്. എല്ലാവർക്കും ഈ സത്യഗ്രഹത്തിൽ പങ്കെടുക്കാമെന്നും രാഹുൽ പ്രതിഷേധത്തിന് മുൻപ് ട്വിറ്ററിൽ ആഹ്വാനം ചെയ്തിരുന്നു.
കോണ്‍ഗ്രസ് നടത്തിയ രാജ്ഭവൻ ധർണയിൽ പങ്കെടുത്ത ഹരിയാന മുൻമുഖ്യമന്ത്രി ദീപേന്ദ്ര സിംഗ് ഹൂഡ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിൽ പ്രതിഷേധത്തിൽ പങ്കെടുത്ത സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ കോണ്‍ഗ്രസ് പ്രതിഷേധങ്ങളിൽനിന്നു പിന്മാറില്ലെന്നും രാഹുൽ വ്യക്തമാക്കി. ഭൂമിയേറ്റെടുക്കൽ നിയമത്തിലൂടെ മുൻപ് നരേന്ദ്ര മോദി സർക്കാർ കർഷകരിൽനിന്നു ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചു. അന്നു കോണ്‍ഗ്രസാണ് തടസം നിന്നത്. ഇപ്പോൾ മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവന്ന് കർഷകരെ വീണ്ടും ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഇന്നു രാജ്യത്തെ അന്നദാതാക്കൾ മോദി സർക്കാരിന്റെ ധാർഷ്ഠ്യത്തിനെതിരേ പൊരുതുകയാണ്. രാജ്യം ഒറ്റക്കെട്ടായി നിന്ന് കർഷകർക്കെതിരേയുള്ള അക്രമത്തിനെതിരേ ശബ്ദമുയർത്തുന്നുണ്ട്. എല്ലാവർക്കും ഈ സത്യഗ്രഹത്തിൽ പങ്കെടുക്കാമെന്നും രാഹുൽ പ്രതിഷേധത്തിന് മുൻപ് ട്വിറ്ററിൽ ആഹ്വാനം ചെയ്തിരുന്നു.
കോണ്‍ഗ്രസ് നടത്തിയ രാജ്ഭവൻ ധർണയിൽ പങ്കെടുത്ത ഹരിയാന മുൻമുഖ്യമന്ത്രി ദീപേന്ദ്ര സിംഗ് ഹൂഡ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിൽ പ്രതിഷേധത്തിൽ പങ്കെടുത്ത സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.