ന്യൂഡൽഹി: കരസേനാ ദിനത്തിന്റെ ഭാഗമായി ന്യൂഡൽഹി കരിയപ്പ ഗ്രൗണ്ടിൽ നടന്ന പരേഡിൽ പ്രതിരോധ വ്യൂഹത്തിലെ കുഞ്ഞൻ, ഡ്രോണും അണിനിരന്നു. ആക്രമണം, പ്രഥമ ശുശ്രൂഷ എന്നിവയിൽ ആളില്ലാ വിമാനങ്ങളുടെ പങ്ക് പരേഡിൽ പ്രദർശിപ്പിച്ചു.
ഷിൽക്ക വിമാനവേധ ആയുധസംവിധാനം, ബ്രഹ്മോസ് മിസൈൽ, ബിഎംപി-2, ടി-72 ടാങ്ക്, പിനാക റോക്കറ്റ് ലോംഞ്ചിംഗ് സംവിധാനം എന്നിവ പ്രദർശിപ്പിച്ചു. കരസേനാ മേധാവി എം.എം. നരവനെ സൈനികപുരസ്കാരങ്ങൾ നൽകി. സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി ആർ.കെ.എസ്. ബദൗരിയ, നാവികസേനാ മേധാവി കരംബീർ സിംഗ് എന്നിവർ പങ്കെടുത്തു.
ഷിൽക്ക വിമാനവേധ ആയുധസംവിധാനം, ബ്രഹ്മോസ് മിസൈൽ, ബിഎംപി-2, ടി-72 ടാങ്ക്, പിനാക റോക്കറ്റ് ലോംഞ്ചിംഗ് സംവിധാനം എന്നിവ പ്രദർശിപ്പിച്ചു. കരസേനാ മേധാവി എം.എം. നരവനെ സൈനികപുരസ്കാരങ്ങൾ നൽകി. സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി ആർ.കെ.എസ്. ബദൗരിയ, നാവികസേനാ മേധാവി കരംബീർ സിംഗ് എന്നിവർ പങ്കെടുത്തു.