ആംസ്റ്റർഡാം: നെതർലൻഡ്സിൽ പ്രധാനമന്ത്രി മാർക്ക് റട്ടിന്റെ കൂട്ടുകക്ഷി മന്ത്രിസഭ ഒന്നടങ്കം രാജിവച്ചു. തട്ടിപ്പിലൂടെ ശിശുക്ഷേമ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റി എന്നാരോപിച്ച് ആയിരക്കണക്കിനു കുടുംബങ്ങളെ അടിസ്ഥാനമില്ലാതെ സർക്കാർ വേട്ടയാടി എന്നു കണ്ടെത്തിയതിനെത്തുടർന്നാണ് രാജി. നിരപരാധികളെ ക്രിമിനലുകളാക്കിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി റട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു.
2012 മുതൽ 26,000 കുടുംബങ്ങളാണ് സർക്കാരിന്റെ നടപടി നേരിട്ടത്. ഇതിൽ ഭൂരിഭാഗവും കുടിയേറ്റക്കാരായിരുന്നു. അനധികൃതമായി കൈപ്പറ്റിയ ധനസഹായം തിരിച്ചടയ്ക്കണമെന്ന സർക്കാരിന്റെ ആവശ്യം പല കുടുംബങ്ങളുടെയും സാന്പത്തികനില തകർത്തു. കുടുംബങ്ങൾ അനധികൃതമായി ധനസഹായം സ്വീകരിച്ചിട്ടില്ലെന്നു പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു.
ഇന്നലെ ഹേഗിൽ മന്ത്രിസഭ യോഗം ചേർന്ന് രാജിക്കുള്ള തീരുമാനം ഏകകണ്ഠമായി എടുത്തു. അതേസമയം വിഷയത്തിൽ അടുത്തയാഴ്ച പാർലമെന്റിൽ അവിശ്വാസം നേരിടാനിരിക്കേ പ്രധാനമന്ത്രി റട്ട് തന്ത്രപരമായി നീങ്ങുകയായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു. രാജിവച്ചെങ്കിലും അദ്ദേഹത്തിന്റെ സർക്കാർ, അടുത്ത തെരഞ്ഞെടുപ്പു നടക്കുന്ന മാർച്ച് വരെ കാവൽസർക്കാരായി തുടരും. റട്ടിന്റെ വിവിഡി പാർട്ടി തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധ്യതയുണ്ടെന്നാണ് സർവേകൾ പ്രവചിച്ചിരിക്കുന്നത്. 2010 മുതൽ അദ്ദേഹം പ്രധാനമന്ത്രിയാണ്. ആരോപണത്തിന്റെ കേന്ദ്രബിന്ദുവായ ധനമന്ത്രി എറിക് വീബേഴ്സ് കാവൽ സർക്കാരിൽ ഉണ്ടായിരിക്കില്ല.
2012 മുതൽ 26,000 കുടുംബങ്ങളാണ് സർക്കാരിന്റെ നടപടി നേരിട്ടത്. ഇതിൽ ഭൂരിഭാഗവും കുടിയേറ്റക്കാരായിരുന്നു. അനധികൃതമായി കൈപ്പറ്റിയ ധനസഹായം തിരിച്ചടയ്ക്കണമെന്ന സർക്കാരിന്റെ ആവശ്യം പല കുടുംബങ്ങളുടെയും സാന്പത്തികനില തകർത്തു. കുടുംബങ്ങൾ അനധികൃതമായി ധനസഹായം സ്വീകരിച്ചിട്ടില്ലെന്നു പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു.
ഇന്നലെ ഹേഗിൽ മന്ത്രിസഭ യോഗം ചേർന്ന് രാജിക്കുള്ള തീരുമാനം ഏകകണ്ഠമായി എടുത്തു. അതേസമയം വിഷയത്തിൽ അടുത്തയാഴ്ച പാർലമെന്റിൽ അവിശ്വാസം നേരിടാനിരിക്കേ പ്രധാനമന്ത്രി റട്ട് തന്ത്രപരമായി നീങ്ങുകയായിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു. രാജിവച്ചെങ്കിലും അദ്ദേഹത്തിന്റെ സർക്കാർ, അടുത്ത തെരഞ്ഞെടുപ്പു നടക്കുന്ന മാർച്ച് വരെ കാവൽസർക്കാരായി തുടരും. റട്ടിന്റെ വിവിഡി പാർട്ടി തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധ്യതയുണ്ടെന്നാണ് സർവേകൾ പ്രവചിച്ചിരിക്കുന്നത്. 2010 മുതൽ അദ്ദേഹം പ്രധാനമന്ത്രിയാണ്. ആരോപണത്തിന്റെ കേന്ദ്രബിന്ദുവായ ധനമന്ത്രി എറിക് വീബേഴ്സ് കാവൽ സർക്കാരിൽ ഉണ്ടായിരിക്കില്ല.