ന്യൂഡൽഹി: കർഷിക നിയമങ്ങൾ രൂപീകരിക്കുന്നതിനു മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകളുടെ വിശദാംശങ്ങൾ തേടിയുള്ള വിവരാവകാശ അപേക്ഷയ്ക്കു മറുപടി നൽകാതെ കേന്ദ്രസർക്കാർ. വിഷയം കോടതിക്കു മുന്പാകെയാണെന്നു പറഞ്ഞാണു കേന്ദ്ര കൃഷിമന്ത്രാലയം അപേക്ഷയ്ക്കുള്ള മറുപടി നിഷേധിച്ചത്.
വിവരാവകാശ പ്രവർത്തകയായ അഞ്ജലി ഭരദ്വാജാണ് കാർഷിക നിയമ ഓർഡിനൻസുകൾ അവതരിപ്പിക്കുന്നതിനു മുന്നോടിയായുള്ള കൂടിയാലോചനകളുടെ വിശദാംശങ്ങൾ തേടിയത്.
മന്ത്രാലയത്തിന്റെ കൈവശം ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകളുടെ രേഖകളൊന്നും ഇല്ലെന്നായിരുന്നു ആദ്യ മറുപടി. എന്നാൽ, ഇതു സംബന്ധിച്ച് കൂടുതൽ വിശദീകരണങ്ങൾ തേടിയപ്പോൾ, ചോദ്യത്തിനു മറുപടി നൽകാതെ, വിശദീകരണം കോടതിയലക്ഷ്യമാകുമെന്ന് സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (സിപിഐഒ) അറിയിക്കുകയായിരുന്നു.
കാർഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ച സുപ്രീംകോടതി, വിഷയത്തിൽ ആവശ്യമായ കൂടിയാലോചനകൾ നടത്താത്ത സർക്കാർ നടപടിയെ വിമർശിച്ചിരുന്നു.
എന്നാൽ, നിയമം കൊണ്ടുവരുന്നതിനു മുന്പ് നിരവധി കൂടിയാലോചകൾ നടത്തിയിട്ടുണ്ടെന്നായിരുന്നു സർക്കാരിന്റെ സത്യവാങ്മൂലം.
വിവരാവകാശ പ്രവർത്തകയായ അഞ്ജലി ഭരദ്വാജാണ് കാർഷിക നിയമ ഓർഡിനൻസുകൾ അവതരിപ്പിക്കുന്നതിനു മുന്നോടിയായുള്ള കൂടിയാലോചനകളുടെ വിശദാംശങ്ങൾ തേടിയത്.
മന്ത്രാലയത്തിന്റെ കൈവശം ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകളുടെ രേഖകളൊന്നും ഇല്ലെന്നായിരുന്നു ആദ്യ മറുപടി. എന്നാൽ, ഇതു സംബന്ധിച്ച് കൂടുതൽ വിശദീകരണങ്ങൾ തേടിയപ്പോൾ, ചോദ്യത്തിനു മറുപടി നൽകാതെ, വിശദീകരണം കോടതിയലക്ഷ്യമാകുമെന്ന് സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (സിപിഐഒ) അറിയിക്കുകയായിരുന്നു.
കാർഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ച സുപ്രീംകോടതി, വിഷയത്തിൽ ആവശ്യമായ കൂടിയാലോചനകൾ നടത്താത്ത സർക്കാർ നടപടിയെ വിമർശിച്ചിരുന്നു.
എന്നാൽ, നിയമം കൊണ്ടുവരുന്നതിനു മുന്പ് നിരവധി കൂടിയാലോചകൾ നടത്തിയിട്ടുണ്ടെന്നായിരുന്നു സർക്കാരിന്റെ സത്യവാങ്മൂലം.