മുംബൈ: പാർട്ടി നേതൃത്വവും കൈയൊഴിഞ്ഞതോടെ മാനഭംഗക്കേസിൽ ആരോപണവിധേയനായ മഹാരാഷ്ട്രയിലെ എൻസിപി മന്ത്രി ധനഞ്ജയ് മുണ്ടെയുടെ ഭാവി തുലാസിൽ. മുംബൈ സ്വദേശിനിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ടെയ്ക്കെതിരേയുള്ള ആരോപണം ഗൗരവതരമാണെന്നും പാർട്ടിക്കുള്ളിൽ ചർച്ചചെയ്ത് കഴിയുന്നത്ര വേഗത്തിൽ തീരുമാനമെടുക്കുമെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. ബുധനാഴ്ച തന്നെ സന്ദർശിച്ച മന്ത്രി ആരോപണം സംബന്ധിച്ച് വിശദീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലും ആരോപണം ഉന്നയിച്ചതിന്റെ പേരിൽ മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന എൻസിപി അധ്യക്ഷൻ ജയന്ത് പാട്ടീലിന്റെ പ്രതികരണം. അതേസമയം പ്രശ്നം പാർട്ടി ചർച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
2006ൽ മുണ്ടെ പലതവണ മാനഭംഗപ്പെടുത്തിയെന്ന് മുപ്പത്തിയേഴുകാരിയായ ഗായികയാണ് പരാതിപ്പെട്ടത്. കഴിഞ്ഞ പത്താംതീയതിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി മുംബൈ പോലീസ് കമ്മീ ഷണർക്ക് അവർ പരാതി നൽകിയത്. നേരത്തേ ഓഷിവാര പോലീസിനെ സമീപിച്ചെങ്കിലും അത് അവഗണിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.
ആരോപണം നിഷേധിച്ച ധനഞ്ജയ് മുണ്ടെ, പെൺകുട്ടിയും സഹോദരിയും ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നുവെന്നും വിശദീകരിച്ചിരുന്നു.
സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ടെയ്ക്കെതിരേയുള്ള ആരോപണം ഗൗരവതരമാണെന്നും പാർട്ടിക്കുള്ളിൽ ചർച്ചചെയ്ത് കഴിയുന്നത്ര വേഗത്തിൽ തീരുമാനമെടുക്കുമെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. ബുധനാഴ്ച തന്നെ സന്ദർശിച്ച മന്ത്രി ആരോപണം സംബന്ധിച്ച് വിശദീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലും ആരോപണം ഉന്നയിച്ചതിന്റെ പേരിൽ മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന എൻസിപി അധ്യക്ഷൻ ജയന്ത് പാട്ടീലിന്റെ പ്രതികരണം. അതേസമയം പ്രശ്നം പാർട്ടി ചർച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
2006ൽ മുണ്ടെ പലതവണ മാനഭംഗപ്പെടുത്തിയെന്ന് മുപ്പത്തിയേഴുകാരിയായ ഗായികയാണ് പരാതിപ്പെട്ടത്. കഴിഞ്ഞ പത്താംതീയതിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി മുംബൈ പോലീസ് കമ്മീ ഷണർക്ക് അവർ പരാതി നൽകിയത്. നേരത്തേ ഓഷിവാര പോലീസിനെ സമീപിച്ചെങ്കിലും അത് അവഗണിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.
ആരോപണം നിഷേധിച്ച ധനഞ്ജയ് മുണ്ടെ, പെൺകുട്ടിയും സഹോദരിയും ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നുവെന്നും വിശദീകരിച്ചിരുന്നു.