ന്യൂഡൽഹി: പാർലമെന്റിൽ പാസാക്കിയ കാർഷിക നിയമങ്ങൾ പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തു പിൻവലിക്കാതെ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കി കർഷകർ. കാർഷിക നിയമങ്ങളുടെ പേരിൽ ഒരിക്കലും സുപ്രീംകോടതിയെ സമീപിക്കില്ലെന്നു ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവ് രാകേഷ് ടികായത് പറഞ്ഞു. കർഷക സമരം ഒരു വിപ്ലവമാണെന്നും തങ്ങൾ സമരം ചെയ്യുന്നത് കേന്ദ്ര സർക്കാരിനെതിരേയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരേന്ത്യയിലെ ശൈത്യകാല ഉത്സവമായ ലോഹ്ഡിയുടെ ഭാഗമായി കർഷക സമരം നടക്കുന്ന സിംഗു, തിക്രി അതിർത്തികളിൽ കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കീറി തീയിൽ എറിഞ്ഞു കർഷകർ പ്രതിഷേധിച്ചു. കാർഷിക ബില്ലുകളുടെ കെട്ടുകണക്കിന് പകർപ്പുകളാണ് ഇവിടെ കൊണ്ടുവന്നു തീയിൽ എരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതിനായിരം കേന്ദ്രങ്ങളിൽ കാർഷിക ബില്ലുകൾ കത്തിച്ചതായി കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
ജനുവരി 26ന് ഡൽഹിയിലെ എല്ലാ ജില്ലകളിൽനിന്നും തലസ്ഥാനത്തേക്ക് ട്രാക്ടർ റാലി നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി പറഞ്ഞു. അന്നു രാജ്പഥിൽ ജവാൻമാർക്കൊപ്പം കർഷകർ തിരംഗ യാത്ര നടത്തും.
റിപ്പബ്ലിക് ദിനത്തിൽ കിസാൻ പരേഡിൽ ഖാലിസ്ഥാൻ പതാക ഉയർത്തുമെന്ന ആശങ്കയുണ്ടല്ലോ എന്ന ചോദ്യത്തിന് അക്കാര്യം തടയേണ്ടത് പോലീസ് ആണെന്നും കർഷകർ അത്തരം പ്രവൃത്തികൾ അനുവദിച്ചു കൊടുക്കില്ലെന്നും ടികായത് മറുപടി നൽകി. അടുത്തയിടെ നടത്തിയ മുംബൈ യാത്ര വിവാദമായിരുന്നല്ലോ എന്ന ചോദ്യത്തിന് കർഷക സമരത്തിന് കൂടുതൽ സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും സഹായം ആവശ്യമുണ്ടെന്നും യാത്ര അതിന്റെ ഭാഗമായിരുന്നെന്നും ടികായത് പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ട്രാക്ടർ റാലിയിലേയ്ക്ക് പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ പേരെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് കർഷക സംഘടനകൾ. റാലിയിൽ പങ്കെടുക്കുന്നതിന് പഞ്ചാബിലെ അമൃത്സറിൽനിന്ന് നിരവധി ട്രാക്ടറുകൾ ഇപ്പോൾ തന്നെ പുറപ്പെട്ടു. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമൃത്സറിൽനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ടിരിക്കുന്നത്. റാലിയിൽ പങ്കെടുക്കുന്നതിന് പഞ്ചാബിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും കൂടുതൽ കർഷകരെ ജനുവരി 20ന് മുന്പു തന്നെ ഡൽഹിയിൽ എത്തിക്കുന്നതിന് കർഷക സംഘടനകൾ തയാറെടുക്കുകയാണ്.
കർഷക സമരത്തിൽ പങ്കെടുക്കാൻ പഞ്ചാബിൽ ഗുരുദ്വാരകളിൽ നിന്ന് ആഹ്വാനങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ നമ്മൾ പോകാൻ തയാറായില്ലെങ്കിൽ പിന്നൊരിക്കലും അതിനുള്ള അവസരം ലഭിക്കില്ല. ഇത് അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്നുമുള്ള സന്ദേശങ്ങളാണ് പല ഗുരുദ്വാരകളിൽ നിന്നും ഉയരുന്നത്.
സെബി മാത്യു
ഉത്തരേന്ത്യയിലെ ശൈത്യകാല ഉത്സവമായ ലോഹ്ഡിയുടെ ഭാഗമായി കർഷക സമരം നടക്കുന്ന സിംഗു, തിക്രി അതിർത്തികളിൽ കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കീറി തീയിൽ എറിഞ്ഞു കർഷകർ പ്രതിഷേധിച്ചു. കാർഷിക ബില്ലുകളുടെ കെട്ടുകണക്കിന് പകർപ്പുകളാണ് ഇവിടെ കൊണ്ടുവന്നു തീയിൽ എരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതിനായിരം കേന്ദ്രങ്ങളിൽ കാർഷിക ബില്ലുകൾ കത്തിച്ചതായി കിസാൻ കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
ജനുവരി 26ന് ഡൽഹിയിലെ എല്ലാ ജില്ലകളിൽനിന്നും തലസ്ഥാനത്തേക്ക് ട്രാക്ടർ റാലി നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി പറഞ്ഞു. അന്നു രാജ്പഥിൽ ജവാൻമാർക്കൊപ്പം കർഷകർ തിരംഗ യാത്ര നടത്തും.
റിപ്പബ്ലിക് ദിനത്തിൽ കിസാൻ പരേഡിൽ ഖാലിസ്ഥാൻ പതാക ഉയർത്തുമെന്ന ആശങ്കയുണ്ടല്ലോ എന്ന ചോദ്യത്തിന് അക്കാര്യം തടയേണ്ടത് പോലീസ് ആണെന്നും കർഷകർ അത്തരം പ്രവൃത്തികൾ അനുവദിച്ചു കൊടുക്കില്ലെന്നും ടികായത് മറുപടി നൽകി. അടുത്തയിടെ നടത്തിയ മുംബൈ യാത്ര വിവാദമായിരുന്നല്ലോ എന്ന ചോദ്യത്തിന് കർഷക സമരത്തിന് കൂടുതൽ സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും സഹായം ആവശ്യമുണ്ടെന്നും യാത്ര അതിന്റെ ഭാഗമായിരുന്നെന്നും ടികായത് പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ട്രാക്ടർ റാലിയിലേയ്ക്ക് പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ പേരെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് കർഷക സംഘടനകൾ. റാലിയിൽ പങ്കെടുക്കുന്നതിന് പഞ്ചാബിലെ അമൃത്സറിൽനിന്ന് നിരവധി ട്രാക്ടറുകൾ ഇപ്പോൾ തന്നെ പുറപ്പെട്ടു. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമൃത്സറിൽനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ടിരിക്കുന്നത്. റാലിയിൽ പങ്കെടുക്കുന്നതിന് പഞ്ചാബിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും കൂടുതൽ കർഷകരെ ജനുവരി 20ന് മുന്പു തന്നെ ഡൽഹിയിൽ എത്തിക്കുന്നതിന് കർഷക സംഘടനകൾ തയാറെടുക്കുകയാണ്.
കർഷക സമരത്തിൽ പങ്കെടുക്കാൻ പഞ്ചാബിൽ ഗുരുദ്വാരകളിൽ നിന്ന് ആഹ്വാനങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ നമ്മൾ പോകാൻ തയാറായില്ലെങ്കിൽ പിന്നൊരിക്കലും അതിനുള്ള അവസരം ലഭിക്കില്ല. ഇത് അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്നുമുള്ള സന്ദേശങ്ങളാണ് പല ഗുരുദ്വാരകളിൽ നിന്നും ഉയരുന്നത്.
സെബി മാത്യു