ന്യൂഡൽഹി: ഇന്ത്യയിൽ വിതരണം ചെയ്യാനിരിക്കുന്ന കോവിഡ് -19 വാക്സിനുകളിൽ ഒന്നായ കോവാക്സിൻ സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ അഭിപ്രായങ്ങളിൽ ഇരട്ടത്താപ്പെന്നു കോണ്‍ഗ്രസിന്റെ ആരോപണം. കോവാക്സിൻ അതിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല, അതിനാൽ അടിയന്തര സാഹചര്യങ്ങളിൽ രണ്ടാം ഓപ്ഷനായി മാത്രമേ ഇത് ഉപയോഗിക്കാവൂ എന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ അത്തരമൊരു തെരഞ്ഞെടുപ്പ് ഇന്ത്യക്കാർക്ക് ഉടനടി ലഭ്യമാകില്ലെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു.സ്വീകർത്താക്കൾക്ക് വാക്സിൻ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലെന്ന് ഇപ്പോൾ സർക്കാർ പറയുന്നു. കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ, അതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് വിവിധ ആശങ്കകൾ ഉയരുന്നുണ്ടെന്ന് കോണ്‍ഗ്രസ് വക്താവും എംപിയുമായ മനീഷ് തിവാരി പറഞ്ഞു.
മൂന്നാം ഘട്ട പരീക്ഷണമായി ജനങ്ങൾക്കുള്ള കുത്തിവയ്പ്പിനെ ഉപയോഗിക്കാൻ കഴിയില്ല, ഇന്ത്യക്കാർ ഗിനിപന്നികളല്ല എന്നും മനീഷ് തിവാരി പറഞ്ഞു. അടിയന്തര ഉപയോഗത്തിനായി കോവാക്സിന് അനുമതി നൽകിയതായാണ് കേന്ദ്രം അവകാശപ്പെട്ടത്.
ഭാരത് ബയോടെക്കിന്റെ വാക്സിൻ മനുഷ്യ ഉപയോഗത്തിന് സുരക്ഷിതമാണെന്നും സർക്കാരിന് അതിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പുനൽകാൻ കഴിയുമോ എന്നും ചോദിച്ച് ജനുവരി പതിനൊന്നിന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനെ ടാഗ് ചെയ്ത മനീഷ് തിവാരി ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത വാക്സിൻ ഇന്ത്യയുടെ തദ്ദേശീയ ഉത്പാദനത്തിന്റെയും, മെഡിക്കൽ ഗവേഷണത്തിലെ കരുത്തിന്റെയും പ്രധാന ഉദാഹരണമായാണ് കേന്ദ്ര സർക്കാർ പറയുന്നത്.
എന്നാൽ അത്തരമൊരു തെരഞ്ഞെടുപ്പ് ഇന്ത്യക്കാർക്ക് ഉടനടി ലഭ്യമാകില്ലെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു.സ്വീകർത്താക്കൾക്ക് വാക്സിൻ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലെന്ന് ഇപ്പോൾ സർക്കാർ പറയുന്നു. കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ, അതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് വിവിധ ആശങ്കകൾ ഉയരുന്നുണ്ടെന്ന് കോണ്‍ഗ്രസ് വക്താവും എംപിയുമായ മനീഷ് തിവാരി പറഞ്ഞു.
മൂന്നാം ഘട്ട പരീക്ഷണമായി ജനങ്ങൾക്കുള്ള കുത്തിവയ്പ്പിനെ ഉപയോഗിക്കാൻ കഴിയില്ല, ഇന്ത്യക്കാർ ഗിനിപന്നികളല്ല എന്നും മനീഷ് തിവാരി പറഞ്ഞു. അടിയന്തര ഉപയോഗത്തിനായി കോവാക്സിന് അനുമതി നൽകിയതായാണ് കേന്ദ്രം അവകാശപ്പെട്ടത്.
ഭാരത് ബയോടെക്കിന്റെ വാക്സിൻ മനുഷ്യ ഉപയോഗത്തിന് സുരക്ഷിതമാണെന്നും സർക്കാരിന് അതിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പുനൽകാൻ കഴിയുമോ എന്നും ചോദിച്ച് ജനുവരി പതിനൊന്നിന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനെ ടാഗ് ചെയ്ത മനീഷ് തിവാരി ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത വാക്സിൻ ഇന്ത്യയുടെ തദ്ദേശീയ ഉത്പാദനത്തിന്റെയും, മെഡിക്കൽ ഗവേഷണത്തിലെ കരുത്തിന്റെയും പ്രധാന ഉദാഹരണമായാണ് കേന്ദ്ര സർക്കാർ പറയുന്നത്.