വാഷിംഗ്ടൺ ഡിസി: ഏഴു പതിറ്റാണ്ടിനുശേഷം യുഎസിൽ വനിതയെ വധശിക്ഷയ്ക്കു വിധേയയാക്കി. 2004ൽ ഗർഭിണിയെ വയറുകീറി കൊലപ്പെടുത്തി കുഞ്ഞുമായി കടന്നുകളഞ്ഞ ലിസാ മോണ്ട്ഗോമറി(52)യെ ഇന്ത്യാനയിലെ റ്റെറെ ഹൂട്ട് ജയിലിൽവച്ച് വിഷംകുത്തിവച്ചു വധിക്കുകയായിരുന്നു. ലിസയുടെ മാനസികാരോഗ്യം പരിഗണിച്ച് ഇന്ത്യാനയിലെ ജഡ്ജി കഴിഞ്ഞദിവസം ഏർപ്പെടുത്തിയ സ്റ്റേ സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെയാണു വധശിക്ഷ നടപ്പാക്കിയത്.