ഭോപ്പാൽ: മധ്യപ്രദേശിൽ വ്യാജ മദ്യം കഴിച്ച് 12 പേർ മരിച്ചു. ഏഴു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മൊറേന ജില്ലയിലാണു സംഭവം. തിങ്കളാഴ്ച രാത്രിയാണ് മൻപുർ, പഹവാലി ഗ്രാമക്കാരായ 12 പേർ മരിച്ചത്. മൂന്നു മാസത്തിനിടെ മധ്യപ്രദേശിലുണ്ടായ രണ്ടാമത്തെ മദ്യദുരന്തമാണിത്. കഴിഞ്ഞ ഒക്ടോബറിൽ ഉജ്ജയിനിൽ വ്യാജ മദ്യം കഴിച്ച് 14 പേർ മരിച്ചിരുന്നു.
മധ്യപ്രദേശിൽ മദ്യമാഫിയയുടെ സംഹാരതാണ്ഡവം തുടരുകയാണെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥ് കുറ്റപ്പെടുത്തി.
മധ്യപ്രദേശിൽ മദ്യമാഫിയയുടെ സംഹാരതാണ്ഡവം തുടരുകയാണെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥ് കുറ്റപ്പെടുത്തി.