407 റൺസ് എന്ന വിജയലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്സിൽ ക്രീസിലെത്തിയ ഇന്ത്യ നാലാംദിനം അവസാനിച്ചപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എടുത്തു. എട്ട് വിക്കറ്റ് ശേഷിക്കേ 309 റൺസ് പിന്നിലാണ് ഇന്ത്യ. ചേതേശ്വർ പൂജാര (9), ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (4) എന്നിവരാണ് ക്രീസിൽ. ഓസീസ് ബൗളിംഗിനെ ചെറുത്തുനിന്ന് മത്സരം സമനിലയിലാക്കാൻ ഇന്ത്യക്ക് സാധിക്കുമോ എന്നതും ആവേശകരമായ കാത്തിരിപ്പാണ്. സ്കോർ: ഓസ്ട്രേലിയ 338, 312/6 ഡിക്ലയേർഡ്. ഇന്ത്യ 244, 98/2.
കൈവിട്ട തുടക്കം
രോഹിത്, ഗിൽ
ഓസ്ട്രേലിയ മുന്നോട്ടുവച്ച 407 റൺസ് എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയും (52) ശുഭ്മാൻ ഗില്ലും (31) മികച്ച രീതിയിലാണ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഇവർ 71 റൺസ് നേടി. നേരിട്ട 95-ാം പന്തിൽ രോഹിത് അർധസെഞ്ചുറി പൂർത്തിയാക്കി. വിദേശമണ്ണിൽ ഓപ്പണറായി രോഹിത്തിന്റെ ആദ്യ അർധസെഞ്ചുറിയാണിത്.
സ്കോർബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: 338. ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 244.
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ്: വാർണർ എൽബിഡബ്ല്യു ബി അശ്വിൻ 13, പുകോവ്സ്കി സി സാഹ (സബ്) ബി സിറാജ് 10, ലബൂഷെയ്ൻ സി സാഹ (സബ്) ബി സൈനി 73, സ്മിത്ത് എൽബിഡബ്ല്യു ബി അശ്വിൻ 81, വേഡ് സി സാഹ (സബ്) ബി സൈനി 4, ഗ്രീൻ സി സാഹ (സബ്) ബി ബുംറ 84, പെയ്ൻ നോട്ടൗട്ട് 39, എക്സ്ട്രാസ് 8, ആകെ 87 ഓവറിൽ 312/6 ഡിക്ല.
ബൗളിംഗ്: ബുംറ 21-4-68-1, സിറാജ് 25-5-90-1, സൈനി 16-2-54-2, അശ്വിൻ 25-1-95-2.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: രോഹിത് സി സ്റ്റാർക്ക് ബി കമ്മിൻസ് 52, ഗിൽ സി പെയ്ൻ ബി ഹെയ്സൽവുഡ് 31, പൂജാര നോട്ടൗട്ട് 9, രഹാനെ നോട്ടൗട്ട് 4, എക്സ്ട്രാസ് 2, ആകെ 34 ഓവറിൽ 98/2.
ബൗളിംഗ്: സ്റ്റാർക്ക് 6-0-27-0, ഹെയ്സൽവുഡ് 8-3-11-1, കമ്മിൻസ് 9-1-25-1, ലിയോൺ 9-3-22-0, ഗ്രീൻ 2-0-12-0.