ലാഹോർ: മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്കർ-ഇ-തോയിബ ഓപ്പറേഷൻ കമാൻഡറുമായ സക്കീർ-ഉൾ-റഹ്മാൻ ലഖ്വിക്ക് പാക്കിസ്ഥാൻ ഭീകരവിരുദ്ധ കോടതി 15 വർഷം തടവ് വിധിച്ചു. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കു പണം നൽകിയ കേസിലാണു ശിക്ഷ. മുംബൈ ഭീകരാക്രമണക്കേസിൽ 2015 ൽ ജാമ്യത്തിലിറങ്ങിയ അറുപത്തിയൊന്നുകാരനായ ലഖ്വി യുഎൻ പട്ടികയിലുള്ള ഭീകരനാണ്.