വാഷിംഗ്ടൺ ഡിസി: ബുധനാഴ്ചത്തെ കാപ്പിറ്റോൾ ഉപരോധത്തിൽ നിർത്തിവച്ച കോൺഗ്രസിന്റെ സംയുക്ത സമ്മേളനം ഇന്നലെ വീണ്ടും ചേർന്നു. ജോ ബൈഡനെ അടുത്ത പ്രസിഡന്റായും കമല ഹാരീസിനെ അടുത്ത വൈസ് പ്രസിഡന്റായും അംഗീകരിച്ചു സാക്ഷ്യപ്പെടുത്തി.
ഇലക്ടറൽ കോളജ് വോട്ടുകൾ എണ്ണുന്നതിനിടെ, പെൻസിൽവേനിയ, അരിസോണ സംസ്ഥാനങ്ങളിലെ ബൈഡന്റെ വിജയം സംബന്ധിച്ചു ചില റിപ്പബ്ലിക്കന്മാർ ഉന്നയിച്ച തർക്കം വലിയ ഭൂരിപക്ഷത്തിൽ തള്ളപ്പെട്ടു. നവംബർ മൂന്നിലെ തെരഞ്ഞെടുപ്പിൽ ബൈഡന് 306ഉം ട്രംപിന് 232ഉം ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചത്.
സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച വൈസ് പ്രസിഡന്റ് മൈക്ക് പെൻസാണു ബൈഡന്റെ വിജയം പ്രഖ്യാപിച്ചത്. വിജയപ്രഖ്യാപനം നടത്തരുതെന്ന ട്രംപിന്റെ ആവശ്യം പെൻസ് നേരത്തേ നിരാകരിച്ചിരുന്നു. റിപ്പബ്ലിക്കൻ നേതാവ് മിറ്റ് റോംനി അടക്കമുള്ളവരും ബൈഡന്റെ വിജയം അംഗീകരിക്കുന്നതു തടയാനാവില്ലെന്നു വ്യക്തമാക്കിയിരുന്നു.
കോൺഗ്രസിന്റെ നടപടിക്കു പിന്നാലെ അധികാരക്കൈമാറ്റം സുഗമമായിരിക്കുമെന്നു വ്യക്തമാക്കി ട്രംപ് പ്രസ്താവന ഇറക്കി. എന്നാൽ, തെരഞ്ഞെടുപ്പു ഫലത്തോടു യോജിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽ തുടർന്ന്2024ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും ട്രംപ് നല്കിയിട്ടുണ്ട്.
ഇലക്ടറൽ കോളജ് വോട്ടുകൾ എണ്ണുന്നതിനിടെ, പെൻസിൽവേനിയ, അരിസോണ സംസ്ഥാനങ്ങളിലെ ബൈഡന്റെ വിജയം സംബന്ധിച്ചു ചില റിപ്പബ്ലിക്കന്മാർ ഉന്നയിച്ച തർക്കം വലിയ ഭൂരിപക്ഷത്തിൽ തള്ളപ്പെട്ടു. നവംബർ മൂന്നിലെ തെരഞ്ഞെടുപ്പിൽ ബൈഡന് 306ഉം ട്രംപിന് 232ഉം ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചത്.
സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച വൈസ് പ്രസിഡന്റ് മൈക്ക് പെൻസാണു ബൈഡന്റെ വിജയം പ്രഖ്യാപിച്ചത്. വിജയപ്രഖ്യാപനം നടത്തരുതെന്ന ട്രംപിന്റെ ആവശ്യം പെൻസ് നേരത്തേ നിരാകരിച്ചിരുന്നു. റിപ്പബ്ലിക്കൻ നേതാവ് മിറ്റ് റോംനി അടക്കമുള്ളവരും ബൈഡന്റെ വിജയം അംഗീകരിക്കുന്നതു തടയാനാവില്ലെന്നു വ്യക്തമാക്കിയിരുന്നു.
കോൺഗ്രസിന്റെ നടപടിക്കു പിന്നാലെ അധികാരക്കൈമാറ്റം സുഗമമായിരിക്കുമെന്നു വ്യക്തമാക്കി ട്രംപ് പ്രസ്താവന ഇറക്കി. എന്നാൽ, തെരഞ്ഞെടുപ്പു ഫലത്തോടു യോജിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽ തുടർന്ന്2024ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും ട്രംപ് നല്കിയിട്ടുണ്ട്.