വാഷിംഗ്ടൺ ഡിസി: ഇന്ത്യാ അനുകൂലിയായ ഗ്രിഗറി മീക്സ് യുഎസ് ജനപ്രതിനിധി സഭയിലെ വിദേശകാര്യ സമിതിയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ വിദേശകാര്യനയം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സമിതിയുടെ തലവനാകുന്ന ആദ്യ ആഫ്രിക്കൻ വംശജൻകൂടിയാണ് ഇദ്ദേഹം.
അറുപത്തേഴുകാരനായ മീക്സ് ഗാന്ധിജിയുടെയും മാർട്ടിൻ ലൂഥർ കിംഗിന്റെയും ആരാധകനാണ്. ജനുവരി മൂന്നിന് 117-ാംജനപ്രതിനിധി സഭയിലെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തശേഷമായിരിക്കും സമിതിയുടെ ചെയർമാൻ പദവി ഏറ്റെടുക്കുക.
ട്രംപ് ഭരണകൂടത്തിന്റെ വിദേശകാര്യനയത്തിൽ കാതലായ പൊളിച്ചെഴുത്തുണ്ടാകുമെന്ന് മീക്സ് സൂചിപ്പിച്ചു. ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്മാറിയ ഇറാനുമായുള്ള ആണവക്കരാറിൽ യുഎസ് വീണ്ടും പങ്കാളിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയിൽ വീണ്ടും അംഗമാകും. അതേസമയം, ചൈനയോടും റഷ്യയോടുമുള്ള അമേരിക്കൻ നിലപാടിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും മീക്സ് വ്യക്തമാക്കി.
ബുധനാഴ്ച ഇന്ത്യൻ വംശജരുമായി മീക്സ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നയാളാണു താനെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം കോവിഡ് വാക്സിനുകളും വരുന്നത് ഇന്ത്യയിൽനിന്നാണ്. ദക്ഷിണാഫ്രിക്കയുടെ ബഹുസ്വരത രൂപപ്പെടുത്തുന്നതിൽ ഗാന്ധിജി വഹിച്ച പങ്ക് എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ ആദർശവ്യക്തിത്വമായ മാർട്ടിൻ ലൂഥർ കിംഗിൽ ഗാന്ധിജി സ്വാധീനംചെലുത്തിയിരുന്നു- മീക്സ് കൂട്ടിച്ചേർത്തു.
ന്യൂയോർക്കിലെ അഞ്ചാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽനിന്നാണ് മീക്സ് ജനപ്രതിനിധിസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഗാന്ധിജയന്തിദിനമായ ഒക്ടോബർ രണ്ടിന് അദ്ദേഹം ഗാന്ധിപ്രതിമയിൽ ആദരമർപ്പിച്ചിരുന്നു.
അറുപത്തേഴുകാരനായ മീക്സ് ഗാന്ധിജിയുടെയും മാർട്ടിൻ ലൂഥർ കിംഗിന്റെയും ആരാധകനാണ്. ജനുവരി മൂന്നിന് 117-ാംജനപ്രതിനിധി സഭയിലെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തശേഷമായിരിക്കും സമിതിയുടെ ചെയർമാൻ പദവി ഏറ്റെടുക്കുക.
ട്രംപ് ഭരണകൂടത്തിന്റെ വിദേശകാര്യനയത്തിൽ കാതലായ പൊളിച്ചെഴുത്തുണ്ടാകുമെന്ന് മീക്സ് സൂചിപ്പിച്ചു. ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്മാറിയ ഇറാനുമായുള്ള ആണവക്കരാറിൽ യുഎസ് വീണ്ടും പങ്കാളിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയിൽ വീണ്ടും അംഗമാകും. അതേസമയം, ചൈനയോടും റഷ്യയോടുമുള്ള അമേരിക്കൻ നിലപാടിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും മീക്സ് വ്യക്തമാക്കി.
ബുധനാഴ്ച ഇന്ത്യൻ വംശജരുമായി മീക്സ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നയാളാണു താനെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം കോവിഡ് വാക്സിനുകളും വരുന്നത് ഇന്ത്യയിൽനിന്നാണ്. ദക്ഷിണാഫ്രിക്കയുടെ ബഹുസ്വരത രൂപപ്പെടുത്തുന്നതിൽ ഗാന്ധിജി വഹിച്ച പങ്ക് എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ ആദർശവ്യക്തിത്വമായ മാർട്ടിൻ ലൂഥർ കിംഗിൽ ഗാന്ധിജി സ്വാധീനംചെലുത്തിയിരുന്നു- മീക്സ് കൂട്ടിച്ചേർത്തു.
ന്യൂയോർക്കിലെ അഞ്ചാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽനിന്നാണ് മീക്സ് ജനപ്രതിനിധിസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഗാന്ധിജയന്തിദിനമായ ഒക്ടോബർ രണ്ടിന് അദ്ദേഹം ഗാന്ധിപ്രതിമയിൽ ആദരമർപ്പിച്ചിരുന്നു.