വാഷിംഗ്ടൺ ഡിസി: യുഎസ് ഓഹരിവിപണികളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ചൈനീസ് കന്പനികളെ ലക്ഷ്യമിട്ടു യുഎസിൽ നിയമം യാഥാർഥ്യമാകുന്നു.
യുഎസിലെ ഓഡിറ്റിംഗ് നിയമങ്ങൾ പാലിക്കാത്ത വിദേശ കന്പനികളെ സ്റ്റോക് എക്സ്ചേഞ്ചുകളിൽനിന്നു നീക്കം ചെയ്യാൻ നിർദേശിക്കുന്ന ‘ദ ഹോൾഡിംഗ് ഫോറിൻ കന്പനീസ് അക്കൗണ്ടബിൾ ആക്ട്’ പ്രതിപക്ഷ ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയും പാസാക്കി. ഭരണപക്ഷ റിപ്പബ്ലിക്കന്മാർക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ ഈ ബിൽ മേയിൽ പാസാക്കപ്പെട്ടിരുന്നു. ഇനി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചാൽ നിയമമാകും.
യുഎസ് പബ്ലിക് അക്കൗണ്ടിംഗ് ഓവർസൈറ്റ് ബോർഡിന്റെ ഓഡിറ്റിംഗ് തുടർച്ചയായ മൂന്നു വർഷം നടത്താതിരുന്നാൽ കന്പനികൾ പുറത്താക്കപ്പെടും. വിദേശസർക്കാരിന്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള കന്പനികൾ അക്കാര്യം നിർബന്ധമായി വെളിപ്പെടുത്തണമെന്നും നിയമത്തിൽ ആവശ്യപ്പെടുന്നു.
ഏതു വിദേശ കന്പനിക്കെതിരേയും നിയമം പ്രയോഗിക്കാം. എന്നാൽ, ചൈനയെ ലക്ഷ്യമിട്ടാണ് ഈ നിയമം തയാറാക്കിയിരിക്കുന്നത്. ഭരണ-പ്രതിപക്ഷങ്ങൾ ഇക്കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കെന്നഡിയും ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് വാൻ ഹോളനും ചേർന്നാണു ബിൽ തയാറാക്കിയത്.
ഓഹരി എക്സ്ചേഞ്ചുകളെ ഉപയോഗിച്ച് ചൈന യുഎസിനെ ചൂഷണം ചെയ്യുകയാണെന്നു കെന്നഡി പറഞ്ഞു. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള തട്ടിപ്പു കന്പനികളിൽനിന്ന് അമേരിക്കക്കാർക്ക് സംരക്ഷണം ലഭിക്കാൻ ഈ നിയമം അത്യാവശ്യമാണെന്ന് അമേരിക്കൻ സെക്യൂരിറ്റി അസോസിയേഷൻ പ്രതികരിച്ചു. വിവേചനപരമായ ഈ നിയമം ചൈനയെ രാഷ്ട്രീയമായി ഞെരുക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നു ചൈന നേരത്തേ പ്രതികരിച്ചിരുന്നു.
യുഎസിലെ ഓഡിറ്റിംഗ് നിയമങ്ങൾ പാലിക്കാത്ത വിദേശ കന്പനികളെ സ്റ്റോക് എക്സ്ചേഞ്ചുകളിൽനിന്നു നീക്കം ചെയ്യാൻ നിർദേശിക്കുന്ന ‘ദ ഹോൾഡിംഗ് ഫോറിൻ കന്പനീസ് അക്കൗണ്ടബിൾ ആക്ട്’ പ്രതിപക്ഷ ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയും പാസാക്കി. ഭരണപക്ഷ റിപ്പബ്ലിക്കന്മാർക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ ഈ ബിൽ മേയിൽ പാസാക്കപ്പെട്ടിരുന്നു. ഇനി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചാൽ നിയമമാകും.
യുഎസ് പബ്ലിക് അക്കൗണ്ടിംഗ് ഓവർസൈറ്റ് ബോർഡിന്റെ ഓഡിറ്റിംഗ് തുടർച്ചയായ മൂന്നു വർഷം നടത്താതിരുന്നാൽ കന്പനികൾ പുറത്താക്കപ്പെടും. വിദേശസർക്കാരിന്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള കന്പനികൾ അക്കാര്യം നിർബന്ധമായി വെളിപ്പെടുത്തണമെന്നും നിയമത്തിൽ ആവശ്യപ്പെടുന്നു.
ഏതു വിദേശ കന്പനിക്കെതിരേയും നിയമം പ്രയോഗിക്കാം. എന്നാൽ, ചൈനയെ ലക്ഷ്യമിട്ടാണ് ഈ നിയമം തയാറാക്കിയിരിക്കുന്നത്. ഭരണ-പ്രതിപക്ഷങ്ങൾ ഇക്കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കെന്നഡിയും ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് വാൻ ഹോളനും ചേർന്നാണു ബിൽ തയാറാക്കിയത്.
ഓഹരി എക്സ്ചേഞ്ചുകളെ ഉപയോഗിച്ച് ചൈന യുഎസിനെ ചൂഷണം ചെയ്യുകയാണെന്നു കെന്നഡി പറഞ്ഞു. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള തട്ടിപ്പു കന്പനികളിൽനിന്ന് അമേരിക്കക്കാർക്ക് സംരക്ഷണം ലഭിക്കാൻ ഈ നിയമം അത്യാവശ്യമാണെന്ന് അമേരിക്കൻ സെക്യൂരിറ്റി അസോസിയേഷൻ പ്രതികരിച്ചു. വിവേചനപരമായ ഈ നിയമം ചൈനയെ രാഷ്ട്രീയമായി ഞെരുക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നു ചൈന നേരത്തേ പ്രതികരിച്ചിരുന്നു.