ഹോങ്കോംഗ്: ഹോങ്കോംഗിലെ ജനാധിപത്യവാദികളുടെ നേതാവും ചൈനയുടെ നിശിത വിമർശകനുമായ ജിമ്മി ലായിയെ പോലീസ് വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തു തടവിലാക്കി. ശതകോടീശ്വരനും ചൈനയെ നിരന്തരം വെല്ലുവിളിക്കുന്ന ആപ്പിൾ പത്രത്തിന്റെ ഉടമസ്ഥനുമായ ജിമ്മിയെ, കേസ് ഇനി പരിഗണിക്കുന്ന ഏപ്രിൽ വരെ തടവിൽ വയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ നെക്സ്റ്റ് ഡിജിറ്റൽ എന്ന സ്ഥാപനം ഹെഡ്ക്വാർട്ടേഴ്സ് സ്ഥാപിക്കാൻ പാട്ടത്തിനെടുത്ത സ്ഥലം മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നതാണ് കുറ്റമെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഹോങ്കോംഗിനെ പൂർണ നിയന്ത്രണത്തിലാക്കാൻ ചൈന കൊണ്ടുവന്ന ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ച് ജിമ്മിയെ ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തിരുന്നു.
ഇദ്ദേഹത്തിന്റെ നെക്സ്റ്റ് ഡിജിറ്റൽ എന്ന സ്ഥാപനം ഹെഡ്ക്വാർട്ടേഴ്സ് സ്ഥാപിക്കാൻ പാട്ടത്തിനെടുത്ത സ്ഥലം മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നതാണ് കുറ്റമെന്നു റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ഹോങ്കോംഗിനെ പൂർണ നിയന്ത്രണത്തിലാക്കാൻ ചൈന കൊണ്ടുവന്ന ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ച് ജിമ്മിയെ ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തിരുന്നു.