ലോസ് ആഞ്ചലസ്: അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ രണ്ട് എച്ച്-1ബി വീസ നിയന്ത്രണങ്ങൾ കലിഫോർണിയയിലെ നോർത്തേൺ ഡിസ്ട്രിക്ട് കോടതി റദ്ദാക്കി.
ഈ വീസയിൽ അമേരിക്കയിൽ ജോലിക്കെത്തുന്ന വിദേശ തൊഴിലാളികൾക്ക് ഉയർന്ന വേതനം നല്കണമെന്ന നിർദേശമാണു റദ്ദാക്കപ്പട്ടവയിൽ ഒന്ന്. ഒക്ടോബറിൽത്തന്നെ ഇതു പ്രാബല്യത്തിലായിരുന്നു.
എച്ച്-1ബിയിൽ നിയമിക്കപ്പെടുന്നവരുടെ യോഗ്യത പരിമിതപ്പെടുത്താനുള്ള നിർദേശമാണു റദ്ദാക്കപ്പെട്ടതിൽ രണ്ടാമത്തേത്. ഡിസംബർ ഏഴുമുതൽ ഇതു നടപ്പാക്കാനിരിക്കുകയായിരുന്നു.
രണ്ടു നിയന്ത്രണങ്ങളും വിദേശ തൊഴിലാളികളെ നിയമിക്കുന്നതു നിരുത്സാഹപ്പെടുത്താൻ വേണ്ടിയുള്ളതായിരുന്നു.
ഇന്ത്യയിൽനിന്നുള്ള എച്ച്-ബി വീസ മോഹികൾക്കും അവരെ ജോലിക്കെടുക്കാൻ ആഗ്രഹിക്കുന്ന യുഎസിലെ കന്പനികൾക്കും ഏറെ ആശ്വാസം പകരുന്ന വിധിയാണിത്. യുഎസ് ചേംബർ ഓഫ് കൊമേഴ്സ്, സ്റ്റാൻഫോർഡ് അടക്കമുള്ള യൂണിവേഴ്സിറ്റികൾ, ഗൂഗിൾ അടക്കമുള്ള ടെക് കന്പനികൾ തുടങ്ങിയവരാണു കോടതിയിൽ ഹർജി നല്കിയത്.
ഐടി അടക്കം വൈദഗ്ധ്യം കൂടുതൽ വേണ്ട തൊഴിൽമേഖലകളിലെ ഒഴിവുകൾ നികത്താനുള്ള എച്ച്-1ബി വീസ പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ളവരാണ്.
ഈ വീസയിൽ അമേരിക്കയിൽ ജോലിക്കെത്തുന്ന വിദേശ തൊഴിലാളികൾക്ക് ഉയർന്ന വേതനം നല്കണമെന്ന നിർദേശമാണു റദ്ദാക്കപ്പട്ടവയിൽ ഒന്ന്. ഒക്ടോബറിൽത്തന്നെ ഇതു പ്രാബല്യത്തിലായിരുന്നു.
എച്ച്-1ബിയിൽ നിയമിക്കപ്പെടുന്നവരുടെ യോഗ്യത പരിമിതപ്പെടുത്താനുള്ള നിർദേശമാണു റദ്ദാക്കപ്പെട്ടതിൽ രണ്ടാമത്തേത്. ഡിസംബർ ഏഴുമുതൽ ഇതു നടപ്പാക്കാനിരിക്കുകയായിരുന്നു.
രണ്ടു നിയന്ത്രണങ്ങളും വിദേശ തൊഴിലാളികളെ നിയമിക്കുന്നതു നിരുത്സാഹപ്പെടുത്താൻ വേണ്ടിയുള്ളതായിരുന്നു.
ഇന്ത്യയിൽനിന്നുള്ള എച്ച്-ബി വീസ മോഹികൾക്കും അവരെ ജോലിക്കെടുക്കാൻ ആഗ്രഹിക്കുന്ന യുഎസിലെ കന്പനികൾക്കും ഏറെ ആശ്വാസം പകരുന്ന വിധിയാണിത്. യുഎസ് ചേംബർ ഓഫ് കൊമേഴ്സ്, സ്റ്റാൻഫോർഡ് അടക്കമുള്ള യൂണിവേഴ്സിറ്റികൾ, ഗൂഗിൾ അടക്കമുള്ള ടെക് കന്പനികൾ തുടങ്ങിയവരാണു കോടതിയിൽ ഹർജി നല്കിയത്.
ഐടി അടക്കം വൈദഗ്ധ്യം കൂടുതൽ വേണ്ട തൊഴിൽമേഖലകളിലെ ഒഴിവുകൾ നികത്താനുള്ള എച്ച്-1ബി വീസ പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ളവരാണ്.