ന്യൂഡൽഹി: കർഷക സമരത്തിൽ രാഷ്ട്രീയം കലർത്താൻ നീക്കം. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ബിജെപിയുമായി ചേർന്ന് ആം ആദ്മി പാർട്ടിയെ അമരീന്ദർ സിംഗ് ആക്ഷേപിക്കുകയാണെന്നാണ് കേജരിവാൾ പറഞ്ഞത്.
കാർഷിക കരിനിയമങ്ങൾ ഡൽഹിയിൽ പാസാക്കി എന്നാരോപിച്ച് പഞ്ചാബ് മുഖ്യമന്ത്രി തന്നെ കുറ്റപ്പെടുത്തുകയാണ്. ഇത്തരം സാഹചര്യത്തിൽ എങ്ങനെയാണ് ഇങ്ങനെ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാൻ സാധിക്കുന്നത്്? നിയമം നടപ്പാക്കണോ എന്നത് സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ ഉള്ള കാര്യമല്ല. അതിനാലാണല്ലോ കർഷകർ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുന്നത്. ഡൽഹിയിലെ ഒൻപത് സ്റ്റേഡിയങ്ങൾ ജയിലുകൾ ആക്കാൻ വിട്ടു നൽകാതിരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതൃപ്തിയുണ്ട്. അതു തന്നെയാണ് പഞ്ചാബ് മുഖ്യമന്ത്രിക്കും തന്നോട് വിരോധം തോന്നാൻ കാരണമെന്നും കേജരിവാൾ ആരോപിച്ചു.
പഞ്ചാബിൽ ചെയ്തതു പോലെ വിവാദ കാർഷിക നിയമങ്ങൾ നിയമസഭയിൽ ഡൽഹി സർക്കാരിനും പരാജയപ്പെടുത്തിക്കൂടെ എന്ന് കഴിഞ്ഞ ദിവസം അമരീന്ദർ സിംഗ് ചോദിച്ചിരുന്നു. വിവാദ നിയമങ്ങൾ സംബന്ധിച്ച് ഇപ്പോൾ വിജ്ഞാപനം ഇറക്കിയ ഡൽഹി സർക്കാരിന് ലജ്ജയില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആം ആദ്മി പാർട്ടിയുടെ യഥാർഥ മുഖം ആണ് ഇതോടെ വ്യക്തമായിരിക്കുന്നതെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
ഡൽഹി നിയമസഭ കാർഷിക നിയമങ്ങൾ സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിട്ട് കർഷക സമരത്തെ അനുകൂലിക്കുന്നതിനെ ബിജെപി നേതാക്കളും ചോദ്യം ചെയ്തിരുന്നു. വിഷയത്തിൽ ആം ആദ്മി പാർട്ടി ഇരട്ടത്താപ്പാണ് വച്ചുപുലർത്തുന്നതെന്ന് ബിജെപി എംപി മനോജ് തിവാരി ആരോപിച്ചു.
കാർഷിക കരിനിയമങ്ങൾ ഡൽഹിയിൽ പാസാക്കി എന്നാരോപിച്ച് പഞ്ചാബ് മുഖ്യമന്ത്രി തന്നെ കുറ്റപ്പെടുത്തുകയാണ്. ഇത്തരം സാഹചര്യത്തിൽ എങ്ങനെയാണ് ഇങ്ങനെ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാൻ സാധിക്കുന്നത്്? നിയമം നടപ്പാക്കണോ എന്നത് സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ ഉള്ള കാര്യമല്ല. അതിനാലാണല്ലോ കർഷകർ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുന്നത്. ഡൽഹിയിലെ ഒൻപത് സ്റ്റേഡിയങ്ങൾ ജയിലുകൾ ആക്കാൻ വിട്ടു നൽകാതിരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതൃപ്തിയുണ്ട്. അതു തന്നെയാണ് പഞ്ചാബ് മുഖ്യമന്ത്രിക്കും തന്നോട് വിരോധം തോന്നാൻ കാരണമെന്നും കേജരിവാൾ ആരോപിച്ചു.
പഞ്ചാബിൽ ചെയ്തതു പോലെ വിവാദ കാർഷിക നിയമങ്ങൾ നിയമസഭയിൽ ഡൽഹി സർക്കാരിനും പരാജയപ്പെടുത്തിക്കൂടെ എന്ന് കഴിഞ്ഞ ദിവസം അമരീന്ദർ സിംഗ് ചോദിച്ചിരുന്നു. വിവാദ നിയമങ്ങൾ സംബന്ധിച്ച് ഇപ്പോൾ വിജ്ഞാപനം ഇറക്കിയ ഡൽഹി സർക്കാരിന് ലജ്ജയില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആം ആദ്മി പാർട്ടിയുടെ യഥാർഥ മുഖം ആണ് ഇതോടെ വ്യക്തമായിരിക്കുന്നതെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
ഡൽഹി നിയമസഭ കാർഷിക നിയമങ്ങൾ സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിട്ട് കർഷക സമരത്തെ അനുകൂലിക്കുന്നതിനെ ബിജെപി നേതാക്കളും ചോദ്യം ചെയ്തിരുന്നു. വിഷയത്തിൽ ആം ആദ്മി പാർട്ടി ഇരട്ടത്താപ്പാണ് വച്ചുപുലർത്തുന്നതെന്ന് ബിജെപി എംപി മനോജ് തിവാരി ആരോപിച്ചു.