ചെന്നൈ: സ്ത്രീകൾക്കും ന്യായാധിപന്മാർക്കുമെതിരേ വീഡിയോ വഴി വിവാദ പരാമർശം നടത്തിയ കോൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് സി.എസ്. കർണനെ ബുധനാഴ്ച അറസ്റ്റ് ചെയ്തു.
ആവഡി നഗരപ്രാന്തത്തിൽനിന്നാണു കർണനെ സൈബർ ക്രൈം വിംഗ് അറസ്റ്റ് ചെയ്ത്. കർണന്റെ അറസ്റ്റ് വൈകുന്നതിൽ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം പോലീസിനെ വിമർശിച്ചിരുന്നു. ഈ വിഷയത്തിൽ, ഡിജിപി, ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ എന്നിവർ ഡിസംബർ ഏഴിനു കോടതിയിൽ ഹാജരാകണമെന്നു നിർദേശിച്ചു.
സുപ്രീംകോടതി, ഹൈക്കോടതികൾ എന്നിവിടങ്ങളിലെ ജഡ്ജിമാർ മുൻ ജഡ്ജിമാർ എന്നിവർക്കെതിരെ കർണൻ വിവാദപരമാർശം നടത്തിയെന്നു കാണിച്ച് ഒക്ടോബർ 28നാണ് ചെന്നൈ പോലീസ് സൈബർ വിംഗിൽ ഒരു അഭിഭാഷകൻ കേസ് ഫയൽ ചെയ്തത്. കർണനെതിരേ നടപടിയാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ പത്ത് വനിതാ അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയ്ക്കു കത്ത് അയച്ചിരുന്നു. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാർ വനിതാ ജീവനക്കാരെയും വനിതാ ജഡ്ജിമാരെയും ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നു വീഡിയോയിലൂടെ കർണൻ ആരോപിച്ചു.
ആവഡി നഗരപ്രാന്തത്തിൽനിന്നാണു കർണനെ സൈബർ ക്രൈം വിംഗ് അറസ്റ്റ് ചെയ്ത്. കർണന്റെ അറസ്റ്റ് വൈകുന്നതിൽ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം പോലീസിനെ വിമർശിച്ചിരുന്നു. ഈ വിഷയത്തിൽ, ഡിജിപി, ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ എന്നിവർ ഡിസംബർ ഏഴിനു കോടതിയിൽ ഹാജരാകണമെന്നു നിർദേശിച്ചു.
സുപ്രീംകോടതി, ഹൈക്കോടതികൾ എന്നിവിടങ്ങളിലെ ജഡ്ജിമാർ മുൻ ജഡ്ജിമാർ എന്നിവർക്കെതിരെ കർണൻ വിവാദപരമാർശം നടത്തിയെന്നു കാണിച്ച് ഒക്ടോബർ 28നാണ് ചെന്നൈ പോലീസ് സൈബർ വിംഗിൽ ഒരു അഭിഭാഷകൻ കേസ് ഫയൽ ചെയ്തത്. കർണനെതിരേ നടപടിയാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ പത്ത് വനിതാ അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെയ്ക്കു കത്ത് അയച്ചിരുന്നു. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാർ വനിതാ ജീവനക്കാരെയും വനിതാ ജഡ്ജിമാരെയും ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്നു വീഡിയോയിലൂടെ കർണൻ ആരോപിച്ചു.