ന്യൂഡൽഹി: കൊറോണ വൈറസിനെ ഭയന്നു ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ഒൻപതു സ്കൂളുകൾ മാത്രമാണ് ഇക്കുറി അപേക്ഷിച്ചത്. കഴിഞ്ഞ വർഷം 78 സ്കൂളുകൾ അപേക്ഷിച്ചിരുന്നു.
രാജ്പഥിൽ നടക്കുന്ന പരേഡിൽ പങ്കെടുക്കാൻ സാധാരണ ഏറ്റവുമധികം ആഗ്രഹിക്കുന്നത് സ്കൂൾ കുട്ടികളാണ്. രാജ്യമെന്പാടുംനിന്നുള്ള സ്കൂളുകൾ പതിവായി അപേക്ഷിച്ചിരുന്നു. ഇത്തവണത്തെ സെപ്റ്റംബർ 28ന് ഡൽഹി സർക്കാർ അപേക്ഷ ക്ഷണിച്ചെങ്കിലും തീർത്തും തണുപ്പൻ പ്രതികരണമാണ് കിട്ടിയത്. പരേഡിനെത്തുന്ന വിദ്യാർഥികളുടെ മാതാപിതാക്കളിൽനിന്നു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൂടി വാങ്ങണമെന്നു സ്കൂളുകൾക്കു നിർദേശം നൽകിയിരുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് അധ്യാപകരും വിദ്യാർഥികളും ഡൽഹിക്കു പോകാൻ മടിച്ചു.
കേരളത്തിൽനിന്നു സ്കൂളുകളൊന്നും അപേക്ഷിച്ചിട്ടില്ലെന്നു സർക്കാർ അറിയിച്ചു. മൗണ്ട് അബു, ഡൽഹിയിലെ രോഹിണി, യമുന വിഹാർ, ലോധി എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകൾ അപേക്ഷിച്ചിട്ടുണ്ട്.
രാജ്പഥിൽ നടക്കുന്ന പരേഡിൽ പങ്കെടുക്കാൻ സാധാരണ ഏറ്റവുമധികം ആഗ്രഹിക്കുന്നത് സ്കൂൾ കുട്ടികളാണ്. രാജ്യമെന്പാടുംനിന്നുള്ള സ്കൂളുകൾ പതിവായി അപേക്ഷിച്ചിരുന്നു. ഇത്തവണത്തെ സെപ്റ്റംബർ 28ന് ഡൽഹി സർക്കാർ അപേക്ഷ ക്ഷണിച്ചെങ്കിലും തീർത്തും തണുപ്പൻ പ്രതികരണമാണ് കിട്ടിയത്. പരേഡിനെത്തുന്ന വിദ്യാർഥികളുടെ മാതാപിതാക്കളിൽനിന്നു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൂടി വാങ്ങണമെന്നു സ്കൂളുകൾക്കു നിർദേശം നൽകിയിരുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് അധ്യാപകരും വിദ്യാർഥികളും ഡൽഹിക്കു പോകാൻ മടിച്ചു.
കേരളത്തിൽനിന്നു സ്കൂളുകളൊന്നും അപേക്ഷിച്ചിട്ടില്ലെന്നു സർക്കാർ അറിയിച്ചു. മൗണ്ട് അബു, ഡൽഹിയിലെ രോഹിണി, യമുന വിഹാർ, ലോധി എസ്റ്റേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകൾ അപേക്ഷിച്ചിട്ടുണ്ട്.