വാഷിംഗ്ടൺ ഡിസി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഏകോപിപ്പിക്കാനുള്ള നാലംഗ സമിതിയിൽ മലയാളി മജു വർഗീസും. പ്രസിഡൻഷ്യൻ ഇനാഗുറേഷൻ കമ്മിറ്റി എന്ന സമിതിയിൽ എക്സിക്യൂട്ടീവ് ഡയറക്ടറായിട്ടാണ്, തിരുവല്ലയിൽ വേരുകളുള്ള ഇദ്ദേഹം നിയമിക്കപ്പെട്ടിരിക്കുന്നത്. ടോണി അല്ലൻ ആണു സമിതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. എറിൻ വിൽസൺ, യുവാന ചാൻസെല എന്നിവർ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർമാരാണ്.
ഇനാഗുറേഷൻ ഡേ എന്നറിയപ്പെടുന്ന ജനുവരി 20നാണ് ബൈഡനും ഇന്ത്യൻ വംശജയായ വൈസ് പ്രസിഡന്റ് കമലാ ഹാരീസും അധികാരത്തിലേറുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങുകൾ ഒരുക്കുന്നതിനു നേതൃത്വം നല്കാൻ തെരഞ്ഞെടുക്കപ്പെട്ടതു വലിയ ബഹുമതിയാണെന്നു മജു വർഗീസ് പ്രതികരിച്ചു.
ബൈഡന്റെ അധികാരകൈമാറ്റ ടീമിൽ ഇടംപിടിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ വംശജനാണു മജു. നിയമം പഠിച്ച ഇദ്ദേഹം ബൈഡന്റെ തെരഞ്ഞെടുപ്പു പ്രചാരണ സംഘത്തിൽ സീനിയർ ഉപദേഷ്ടാവും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി പ്രവർത്തിച്ചിരുന്നു.
മുന്പ് ബറാക് ഒബാമ പ്രസിഡന്റായിരിക്കേ വൈറ്റ്ഹൗസിൽ അടക്കം സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. 2015 മുതൽ 2017 വരെ പ്രസിഡന്റിന്റെ അഡ്മിനിസ്ട്രേഷൻ-മാനേജ്മെന്റ് സഹായി എന്ന നിലയിൽ വൈറ്റ്ഹൗസിന്റെ ദൈനംദിന കാര്യങ്ങളുടെ ചുമതല മജു വർഗീസിനായിരുന്നു.
ഇനാഗുറേഷൻ ഡേ എന്നറിയപ്പെടുന്ന ജനുവരി 20നാണ് ബൈഡനും ഇന്ത്യൻ വംശജയായ വൈസ് പ്രസിഡന്റ് കമലാ ഹാരീസും അധികാരത്തിലേറുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങുകൾ ഒരുക്കുന്നതിനു നേതൃത്വം നല്കാൻ തെരഞ്ഞെടുക്കപ്പെട്ടതു വലിയ ബഹുമതിയാണെന്നു മജു വർഗീസ് പ്രതികരിച്ചു.
ബൈഡന്റെ അധികാരകൈമാറ്റ ടീമിൽ ഇടംപിടിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ വംശജനാണു മജു. നിയമം പഠിച്ച ഇദ്ദേഹം ബൈഡന്റെ തെരഞ്ഞെടുപ്പു പ്രചാരണ സംഘത്തിൽ സീനിയർ ഉപദേഷ്ടാവും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി പ്രവർത്തിച്ചിരുന്നു.
മുന്പ് ബറാക് ഒബാമ പ്രസിഡന്റായിരിക്കേ വൈറ്റ്ഹൗസിൽ അടക്കം സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. 2015 മുതൽ 2017 വരെ പ്രസിഡന്റിന്റെ അഡ്മിനിസ്ട്രേഷൻ-മാനേജ്മെന്റ് സഹായി എന്ന നിലയിൽ വൈറ്റ്ഹൗസിന്റെ ദൈനംദിന കാര്യങ്ങളുടെ ചുമതല മജു വർഗീസിനായിരുന്നു.