ജമ്മു: ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ഉപയോഗിക്കുന്ന തുരങ്കത്തിന്റെ തുടക്കം കണ്ടെത്താനായി ഇന്ത്യൻ സേന അതിർത്തി കടന്ന് പാക് പ്രദേശത്തുകൂടി 200 മീറ്റർ സഞ്ചരിച്ചു. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്.
നാലു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരർ നുഴഞ്ഞുകയറ്റത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന 150 മീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം നവംബർ 22ന് സാംബ ജില്ലയിൽ അതിർത്തിക്കു സമീപം ബിഎസ്എഫ് കണ്ടെത്തിയിരുന്നു. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നഗ്രോതയ്ക്കു സമീപം നവംബർ 19നു നടന്ന ഏറ്റുമുട്ടലിലാണ് ട്രക്കിലെത്തിയ നാലു ജയ്ഷ് ഭീകരർ കൊല്ലപ്പെട്ടത്. തുടർന്ന് കാഷ്മീർ പോലീസും ബിഎസ്എഫും നടത്തിയ സംയുക്ത തെരച്ചിലിനൊടുവിലാണു തുരങ്കം കണ്ടെത്തിയത്.
ഭീകരർ ഉപയോഗിച്ച തുരങ്കത്തിന്റെ തുടക്കം കണ്ടെത്താനായാണ് ഇന്ത്യൻ സൈനികർ പാക് പ്രദേശത്ത് 200 മീറ്ററോളം ഉള്ളിലേക്കു പ്രവേശിച്ചത്. പാക്കിസ്ഥാൻ ഭാഗത്തുനിന്ന് ആരംഭിക്കുന്ന തുരങ്കം ഇന്ത്യൻ ഭാഗത്ത് റീഗൽ പ്രദേശം വരെയുണ്ടായിരുന്നു. അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് 160 മീറ്ററും അതിർത്തി വേലിയിൽനിന്ന് 70 മീറ്ററും മാത്രം അകലെ സ്ഥിതി ചെയ്യുന്ന തുരങ്കത്തിന് 25 മീറ്റർ ആഴമുണ്ടായിരുന്നു. തുരങ്കത്തിന്റെ തുടക്കഭാഗം മണൽച്ചാക്കുകൾ ഉപയോഗിച്ച് ബലപ്പെടുത്തിയിരുന്നു. ഇവയിൽ കറാച്ചി, പാക്കിസ്ഥാൻ എന്ന് അടയാളപ്പെടുത്തിയിരുന്നതായി ബിഎസ്എഫ് അധികൃതർ അറിയിച്ചു.
നാലു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരർ നുഴഞ്ഞുകയറ്റത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന 150 മീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം നവംബർ 22ന് സാംബ ജില്ലയിൽ അതിർത്തിക്കു സമീപം ബിഎസ്എഫ് കണ്ടെത്തിയിരുന്നു. ജമ്മു-ശ്രീനഗർ ദേശീയപാതയിൽ നഗ്രോതയ്ക്കു സമീപം നവംബർ 19നു നടന്ന ഏറ്റുമുട്ടലിലാണ് ട്രക്കിലെത്തിയ നാലു ജയ്ഷ് ഭീകരർ കൊല്ലപ്പെട്ടത്. തുടർന്ന് കാഷ്മീർ പോലീസും ബിഎസ്എഫും നടത്തിയ സംയുക്ത തെരച്ചിലിനൊടുവിലാണു തുരങ്കം കണ്ടെത്തിയത്.
ഭീകരർ ഉപയോഗിച്ച തുരങ്കത്തിന്റെ തുടക്കം കണ്ടെത്താനായാണ് ഇന്ത്യൻ സൈനികർ പാക് പ്രദേശത്ത് 200 മീറ്ററോളം ഉള്ളിലേക്കു പ്രവേശിച്ചത്. പാക്കിസ്ഥാൻ ഭാഗത്തുനിന്ന് ആരംഭിക്കുന്ന തുരങ്കം ഇന്ത്യൻ ഭാഗത്ത് റീഗൽ പ്രദേശം വരെയുണ്ടായിരുന്നു. അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് 160 മീറ്ററും അതിർത്തി വേലിയിൽനിന്ന് 70 മീറ്ററും മാത്രം അകലെ സ്ഥിതി ചെയ്യുന്ന തുരങ്കത്തിന് 25 മീറ്റർ ആഴമുണ്ടായിരുന്നു. തുരങ്കത്തിന്റെ തുടക്കഭാഗം മണൽച്ചാക്കുകൾ ഉപയോഗിച്ച് ബലപ്പെടുത്തിയിരുന്നു. ഇവയിൽ കറാച്ചി, പാക്കിസ്ഥാൻ എന്ന് അടയാളപ്പെടുത്തിയിരുന്നതായി ബിഎസ്എഫ് അധികൃതർ അറിയിച്ചു.