ന്യൂഡൽഹി: “ദയവായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒന്നു പറഞ്ഞുകൊടുക്കൂ, അദ്ദേഹം കഴിക്കുന്ന ഭക്ഷണം വിളയുന്നത് ഞങ്ങളുടെ പാടത്താണെന്ന്. ഞങ്ങളാണ് ഈ രാജ്യത്തിന്റെ അന്നദാതാക്കളെന്ന് ഈ സർക്കാരിനെ ആരെങ്കിലും ഒന്നും ബോധ്യപ്പെടുത്തിക്കൊടുക്കൂ.’’ താടിയെല്ല് കൂട്ടിയിടിക്കുന്ന തണുപ്പിലും ഉള്ളിലെ സമരവീര്യത്തിന്റെ കനൽച്ചൂടിൽ നിവർന്നുനിന്ന് ഇങ്ങനെ പറയുന്ന ദേവ് സിംഗിന് പ്രായം എഴുപത്.
പഞ്ചാബിൽനിന്നു ഡൽഹിയിലേക്കു പ്രവേശിക്കുന്ന ഹരിയാനയിലെ അതിർത്തികവാടമായ സിംഗുവിൽ തന്പടിച്ചിരിക്കുന്ന ആയിരക്കണക്കിന് കർഷകർക്കൊപ്പം ഈ വൃദ്ധകർഷകനും കുടുംബവുമുണ്ട്. കോറോണയുടെ പേരിൽ തങ്ങളെ തിരിച്ചയയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സത്യത്തിൽ അവർക്ക് രോഗത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ഇത്രയേറെ ആശങ്കയുണ്ടെങ്കിൽ ഈ പ്രതിസന്ധി കാലത്ത് ഇങ്ങനെയൊരു നിയമം പാസാക്കി അടിച്ചേൽപ്പിക്കാതിരിക്കുകയായിരുന്നു വേണ്ടത് - ദേവ് സിംഗ് പറഞ്ഞു.
“സാധാരണയായി ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ല. പക്ഷേ, നിങ്ങളീ ജനസാഗരം നോക്കൂ. എത്ര ട്രാക്ടറുകളാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇവരെല്ലാം എന്നോടൊപ്പം വന്നതാണ്. ഭാര്യയും രണ്ട് ആണ്മക്കളും രണ്ട് പെണ്മക്കളും അവരുടെ കുട്ടികളും ഡൽഹി ചലോ സമരത്തിന്റെ ഭാഗമായി എന്റെ കൂടെ എത്തിയിട്ടുണ്ട്. അവർക്കെല്ലാംതന്നെ എന്റെ ആരോഗ്യത്തിൽ കടുത്ത ആശങ്കയുമുണ്ട്. പക്ഷേ, അവരെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും എന്റെ കൃഷിയെക്കുറിച്ചും ആലോചിക്കുന്പോൾ വീട്ടിൽ അടങ്ങിയിരിക്കാനാകില്ല” - ദേവ് സിംഗ് പറഞ്ഞു.
താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രവർത്തകനല്ല. എന്നാൽ, കർഷകർക്തെതിരേ നിൽക്കുന്നവർക്കു നേരേ ശബ്ദമുയർത്തുകതന്നെ ചെയ്യും. അച്ചേ ദിൻ വരുമെന്ന് പ്രധാനമന്ത്രി രാജ്യത്തിന് വാക്ക് നൽകി. എന്നിട്ടെവിടെ വന്നുവെന്നും ദേവ് സിംഗ് ചോദിക്കുന്നു.
അഞ്ചോ ആറോ വയസുള്ളപ്പോൾ മാതാപിതാക്കളെ സഹായിക്കാൻ കൃഷിയിടത്തിലേക്കിറങ്ങിയതാണ് ദേവ് സിംഗ്. പിന്നെ ഇതുവരെ കരയ്ക്കു കയറിയിരുന്ന് ദീർഘനേരം വിശ്രമിച്ചിട്ടില്ല. സമരത്തിനു പുറപ്പെടുന്നതു വരെ തന്റെ കൃഷിയിടത്തിൽ സജീവമായിരുന്നു. അരി, ഗോതന്പ്, കരിന്പ് എന്നിവയാണ് അദ്ദേഹം കൃഷി ചെയ്യുന്നത്.
പഞ്ചാബിൽനിന്നു ഡൽഹിയിലേക്കു പ്രവേശിക്കുന്ന ഹരിയാനയിലെ അതിർത്തികവാടമായ സിംഗുവിൽ തന്പടിച്ചിരിക്കുന്ന ആയിരക്കണക്കിന് കർഷകർക്കൊപ്പം ഈ വൃദ്ധകർഷകനും കുടുംബവുമുണ്ട്. കോറോണയുടെ പേരിൽ തങ്ങളെ തിരിച്ചയയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സത്യത്തിൽ അവർക്ക് രോഗത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ഇത്രയേറെ ആശങ്കയുണ്ടെങ്കിൽ ഈ പ്രതിസന്ധി കാലത്ത് ഇങ്ങനെയൊരു നിയമം പാസാക്കി അടിച്ചേൽപ്പിക്കാതിരിക്കുകയായിരുന്നു വേണ്ടത് - ദേവ് സിംഗ് പറഞ്ഞു.
“സാധാരണയായി ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ല. പക്ഷേ, നിങ്ങളീ ജനസാഗരം നോക്കൂ. എത്ര ട്രാക്ടറുകളാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇവരെല്ലാം എന്നോടൊപ്പം വന്നതാണ്. ഭാര്യയും രണ്ട് ആണ്മക്കളും രണ്ട് പെണ്മക്കളും അവരുടെ കുട്ടികളും ഡൽഹി ചലോ സമരത്തിന്റെ ഭാഗമായി എന്റെ കൂടെ എത്തിയിട്ടുണ്ട്. അവർക്കെല്ലാംതന്നെ എന്റെ ആരോഗ്യത്തിൽ കടുത്ത ആശങ്കയുമുണ്ട്. പക്ഷേ, അവരെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും എന്റെ കൃഷിയെക്കുറിച്ചും ആലോചിക്കുന്പോൾ വീട്ടിൽ അടങ്ങിയിരിക്കാനാകില്ല” - ദേവ് സിംഗ് പറഞ്ഞു.
താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രവർത്തകനല്ല. എന്നാൽ, കർഷകർക്തെതിരേ നിൽക്കുന്നവർക്കു നേരേ ശബ്ദമുയർത്തുകതന്നെ ചെയ്യും. അച്ചേ ദിൻ വരുമെന്ന് പ്രധാനമന്ത്രി രാജ്യത്തിന് വാക്ക് നൽകി. എന്നിട്ടെവിടെ വന്നുവെന്നും ദേവ് സിംഗ് ചോദിക്കുന്നു.
അഞ്ചോ ആറോ വയസുള്ളപ്പോൾ മാതാപിതാക്കളെ സഹായിക്കാൻ കൃഷിയിടത്തിലേക്കിറങ്ങിയതാണ് ദേവ് സിംഗ്. പിന്നെ ഇതുവരെ കരയ്ക്കു കയറിയിരുന്ന് ദീർഘനേരം വിശ്രമിച്ചിട്ടില്ല. സമരത്തിനു പുറപ്പെടുന്നതു വരെ തന്റെ കൃഷിയിടത്തിൽ സജീവമായിരുന്നു. അരി, ഗോതന്പ്, കരിന്പ് എന്നിവയാണ് അദ്ദേഹം കൃഷി ചെയ്യുന്നത്.