ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വിവാദ കർഷക നിയമങ്ങൾക്കെതിരേ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി സുപ്രീം കോടതിയിലെ അഭിഭാഷകർ. ഡൽഹി ബാർ കൗണ്‍സിൽ അംഗം രാജീവ് ഖോസ്ല, മുതിർന്ന അഭിഭാഷകൻ എച്ച്.എസ്. ഫൂൽക്ക തുടങ്ങിയവരുടെ നേതൃത്വത്തിൽ സുപ്രീം കോടതിക്കു മുന്നിലായിരുന്നു ഐക്യദാർഢ്യ പ്രകടനം.
രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും കർഷകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും എച്ച്.എസ്. ഫൂൽക്ക ആവശ്യപ്പെട്ടു. അവർ ആ പാർട്ടിയിലാണ്, ഈ പാർട്ടിയിലാണ് എന്നൊക്കെ ആരോപിക്കുന്നത് നിരുത്തരവാദപരമായ സമീപനമാണ്. അവർ കർഷകരാണ്. പലരും തന്റെ നാട്ടുകാരുമാണ്. അവരോട് ഹരിയാന സർക്കാർ ചെയ്തത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ തകർക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്ന് ആരോപിച്ച രാജീവ് ഖോസ്ല, കർഷകരുടെ അവകാശങ്ങൾ കേന്ദ്രം കവർന്നെടുത്തിരിക്കുകയാണെന്നും പറഞ്ഞു.
രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും കർഷകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും എച്ച്.എസ്. ഫൂൽക്ക ആവശ്യപ്പെട്ടു. അവർ ആ പാർട്ടിയിലാണ്, ഈ പാർട്ടിയിലാണ് എന്നൊക്കെ ആരോപിക്കുന്നത് നിരുത്തരവാദപരമായ സമീപനമാണ്. അവർ കർഷകരാണ്. പലരും തന്റെ നാട്ടുകാരുമാണ്. അവരോട് ഹരിയാന സർക്കാർ ചെയ്തത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ തകർക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്ന് ആരോപിച്ച രാജീവ് ഖോസ്ല, കർഷകരുടെ അവകാശങ്ങൾ കേന്ദ്രം കവർന്നെടുത്തിരിക്കുകയാണെന്നും പറഞ്ഞു.