ന്യൂഡൽഹി: കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനുള്ള ലബോറട്ടറി പരിശോധനാനിരക്ക് ഡൽഹി സർക്കാർ കുറച്ചു. കോവിഡ് സ്ഥിരീകരണം ഉറപ്പാക്കുന്ന ആർടിപിസിആർ ടെസ്റ്റിന്റെ നിരക്ക് 2400 രൂപയിൽനിന്ന് 800 രൂപയായാണു കുറച്ചത്.
പുതിയ നിരക്കുകൾ സ്വകാര്യ ലാബുകളും ആശുപത്രികളും അടക്കമുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ബാധകമാക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ കോവിഡ് ടെസ്റ്റ് സൗജന്യമായി നടത്തുന്നതു തുടരുമെന്നും സ്വകാര്യ ലാബുകളിലെ നിരക്കുകൾ കുറച്ചത് സാധാരണ ജനങ്ങൾക്ക് വളരെ പ്രയോജനകരമാകുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ട്വീറ്റ് ചെയ്തു.
പുതിയ നിരക്കുകൾ സ്വകാര്യ ലാബുകളും ആശുപത്രികളും അടക്കമുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ബാധകമാക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ കോവിഡ് ടെസ്റ്റ് സൗജന്യമായി നടത്തുന്നതു തുടരുമെന്നും സ്വകാര്യ ലാബുകളിലെ നിരക്കുകൾ കുറച്ചത് സാധാരണ ജനങ്ങൾക്ക് വളരെ പ്രയോജനകരമാകുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ട്വീറ്റ് ചെയ്തു.