ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം ചർച്ച ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച രാവിലെ 10.30നാണ് യോഗം. വീഡിയോ കോണ്ഫറൻസിലൂടെയാവും യോഗം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവർ പങ്കെടുക്കും.
കോവിഡ് സാഹചര്യം ചർച്ച ചെയ്യുന്നതിനായി കേന്ദ്രസർക്കാർ വിളിച്ചുചേർക്കുന്ന രണ്ടാമത്തെ സർവകക്ഷി യോഗമാണിത്. കോവിഡിന്റെ മൂന്നാംഘട്ട വ്യാപനം അതിരൂക്ഷമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർവകക്ഷി യോഗം വിളിച്ചതെന്നാണ് സൂചന. വാക്സിൻ ലഭ്യമാകുന്നതു വരെ നടപടികൾ ശക്തമായി തുടരണമെന്നും നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾ ഇളവ് വരുത്തുന്നത് വലിയ അപകടത്തിലെത്തിക്കുമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
ഇക്കാര്യങ്ങൾക്കൊപ്പം കോവിഡ് വാക്സിൻ നിർമാണത്തിലുള്ള പുരോഗതി അടക്കമുള്ള വിഷയങ്ങളും സർവകക്ഷി യോഗത്തിൽ ചർച്ചയാകും. ഡൽഹിയിലെ കോവിഡ് സ്ഥിതി കണക്കിലെടുത്ത് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനവും ബജറ്റ് സമ്മേളനവും ഒന്നിച്ചാക്കുമെന്നു റിപ്പോർട്ട് പുറത്തുവന്നിരുന്നു.
കോവിഡ് സാഹചര്യം ചർച്ച ചെയ്യുന്നതിനായി കേന്ദ്രസർക്കാർ വിളിച്ചുചേർക്കുന്ന രണ്ടാമത്തെ സർവകക്ഷി യോഗമാണിത്. കോവിഡിന്റെ മൂന്നാംഘട്ട വ്യാപനം അതിരൂക്ഷമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർവകക്ഷി യോഗം വിളിച്ചതെന്നാണ് സൂചന. വാക്സിൻ ലഭ്യമാകുന്നതു വരെ നടപടികൾ ശക്തമായി തുടരണമെന്നും നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾ ഇളവ് വരുത്തുന്നത് വലിയ അപകടത്തിലെത്തിക്കുമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
ഇക്കാര്യങ്ങൾക്കൊപ്പം കോവിഡ് വാക്സിൻ നിർമാണത്തിലുള്ള പുരോഗതി അടക്കമുള്ള വിഷയങ്ങളും സർവകക്ഷി യോഗത്തിൽ ചർച്ചയാകും. ഡൽഹിയിലെ കോവിഡ് സ്ഥിതി കണക്കിലെടുത്ത് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനവും ബജറ്റ് സമ്മേളനവും ഒന്നിച്ചാക്കുമെന്നു റിപ്പോർട്ട് പുറത്തുവന്നിരുന്നു.