ചെന്നൈ: തമിഴ്നാട്ടിൽ 2021 ഏപ്രിൽ-മേയ് മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ രജനി മക്കൾ മൺട്രം ജില്ലാഭാരവാഹികൾ ഇന്നലെ സൂപ്പർസ്റ്റാർ രജനീകാന്തിനെ സന്ദർശിച്ച് രാഷ്ട്രീയപാർട്ടി രൂപവത്കരണം സംബന്ധിച്ചു ചർച്ച നടത്തി.
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഉടൻ പ്രഖ്യാപനം നടത്തുമെന്ന് രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ ചേർന്ന ആർഎംഎംഎം സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം രജനീകാന്ത് പറഞ്ഞു. എന്റെ ഏതു തീരുമാനത്തിനൊപ്പവും അവരുണ്ടാവുമെന്നു പറഞ്ഞിട്ടുണ്ട്.അവർക്കു പറയുവാനുള്ളതു മുഴുവനും കേട്ടു. എന്റെ അഭിപ്രായവും പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും വണക്കം: പോയസ് ഗാർഡിൽ കാത്തുനിന്നവരോടായി രജനീകാന്ത് പറഞ്ഞു.
2016ൽ അമേരിക്കയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുണ്ടെന്നും കോവിഡിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയപ്രവേശനം വേണ്ടെന്നു ഡോക്ടർമാർ വിലക്കിയിട്ടുണ്ടെന്നും കഴിഞ്ഞമാസം രജനീകാന്ത് പറഞ്ഞിരുന്നു.
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഉടൻ പ്രഖ്യാപനം നടത്തുമെന്ന് രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ ചേർന്ന ആർഎംഎംഎം സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം രജനീകാന്ത് പറഞ്ഞു. എന്റെ ഏതു തീരുമാനത്തിനൊപ്പവും അവരുണ്ടാവുമെന്നു പറഞ്ഞിട്ടുണ്ട്.അവർക്കു പറയുവാനുള്ളതു മുഴുവനും കേട്ടു. എന്റെ അഭിപ്രായവും പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും വണക്കം: പോയസ് ഗാർഡിൽ കാത്തുനിന്നവരോടായി രജനീകാന്ത് പറഞ്ഞു.
2016ൽ അമേരിക്കയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുണ്ടെന്നും കോവിഡിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയപ്രവേശനം വേണ്ടെന്നു ഡോക്ടർമാർ വിലക്കിയിട്ടുണ്ടെന്നും കഴിഞ്ഞമാസം രജനീകാന്ത് പറഞ്ഞിരുന്നു.