ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരേ രാജ്യതലസ്ഥാനത്തു കർഷകർ കടുത്ത പ്രതിഷേധമുയർത്തുന്നതിനിടെ, നിയമത്തെ ന്യായീകരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. പുതിയ പരിഷ്കരണങ്ങൾ കർഷകർക്കു കൂടുതൽ അവസരങ്ങൾ നൽകുന്നതാണെന്നു പ്രധാനമന്ത്രി ആവർത്തിച്ചു. എന്നാൽ, കർഷകർ പ്രക്ഷോഭം നടത്തുന്നതിനെക്കുറിച്ച് പ്രതികരിക്കാനും തയാറായില്ല. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണു പ്രധാനമന്ത്രി നിലപാട് വീണ്ടും വിശദീകരിച്ചത്.
പുതിയ കർഷക നിയമം ഇന്ത്യയിലെ കർഷകർക്ക് അവസരങ്ങളുടെ വാതായനങ്ങൾ തുറന്നു. മറ്റു സർക്കാരുകൾ ഇത്രയും കാലം തമസ്കരിച്ച, വർഷങ്ങളായി കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് ഈ സർക്കാർ യാഥാർഥ്യമാക്കിയത്. വളരെയേറെ കൂടിയാലോചനകൾക്കുശേഷം കർഷകരുടെ ക്ഷേമം മുൻനിർത്തിയാണ് പരിഷ്കരണങ്ങൾ കൊണ്ടുവന്നത്. ഇതു കർഷകർക്കു മുന്നിലുള്ള വിലങ്ങുതടികൾ നീക്കം ചെയ്യാൻ സഹായിക്കും.
നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കർഷകരുടെ ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം. കർഷകർ ഇതുവരെ അനുഭവിച്ചിരുന്ന തടസങ്ങൾ പുതിയ പരിഷ്കരണത്തിലൂടെ നീക്കം ചെയ്യും. അത് ഈ ചെറിയ കാലത്തിനിടെ തന്നെ ബോധ്യമായി തുടങ്ങിയിട്ടുണ്ട്.
പുതിയ നിയമഭേദഗതിയിലൂടെ കർഷകർ ആഗ്രഹിക്കുന്ന വിലയ്ക്കു തങ്ങളുടെ ഉത്പന്നങ്ങൾ രാജ്യത്തെവിടെയും വിൽക്കാനാകും.
മഹാരാഷ്ട്രയിലെ ചോള കർഷകരിൽ ചിലർക്കു നാലു മാസമായി ഉത്പന്നങ്ങളുടെ വില കിട്ടാത്ത വിഷയങ്ങൾ പുതിയ നിയമത്തിലൂടെ പരിഹരിച്ച കാര്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഉത്പന്നങ്ങൾ നൽകിയതിന്റെ മൂന്നു ദിവസത്തിനുള്ളിൽ പണം ലഭിക്കാവുന്ന വിധത്തിൽ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. കർഷകർക്കു തങ്ങളുടെ പരാതിയുമായി സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ സമീപിക്കാം. ഇക്കാര്യങ്ങൾ കർഷകർ മനസിലാക്കേണ്ടതുണ്ട്. അതിനായി കാർഷിക വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പുതിയ കർഷക നിയമം ഇന്ത്യയിലെ കർഷകർക്ക് അവസരങ്ങളുടെ വാതായനങ്ങൾ തുറന്നു. മറ്റു സർക്കാരുകൾ ഇത്രയും കാലം തമസ്കരിച്ച, വർഷങ്ങളായി കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങളാണ് ഈ സർക്കാർ യാഥാർഥ്യമാക്കിയത്. വളരെയേറെ കൂടിയാലോചനകൾക്കുശേഷം കർഷകരുടെ ക്ഷേമം മുൻനിർത്തിയാണ് പരിഷ്കരണങ്ങൾ കൊണ്ടുവന്നത്. ഇതു കർഷകർക്കു മുന്നിലുള്ള വിലങ്ങുതടികൾ നീക്കം ചെയ്യാൻ സഹായിക്കും.
നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കർഷകരുടെ ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം. കർഷകർ ഇതുവരെ അനുഭവിച്ചിരുന്ന തടസങ്ങൾ പുതിയ പരിഷ്കരണത്തിലൂടെ നീക്കം ചെയ്യും. അത് ഈ ചെറിയ കാലത്തിനിടെ തന്നെ ബോധ്യമായി തുടങ്ങിയിട്ടുണ്ട്.
പുതിയ നിയമഭേദഗതിയിലൂടെ കർഷകർ ആഗ്രഹിക്കുന്ന വിലയ്ക്കു തങ്ങളുടെ ഉത്പന്നങ്ങൾ രാജ്യത്തെവിടെയും വിൽക്കാനാകും.
മഹാരാഷ്ട്രയിലെ ചോള കർഷകരിൽ ചിലർക്കു നാലു മാസമായി ഉത്പന്നങ്ങളുടെ വില കിട്ടാത്ത വിഷയങ്ങൾ പുതിയ നിയമത്തിലൂടെ പരിഹരിച്ച കാര്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഉത്പന്നങ്ങൾ നൽകിയതിന്റെ മൂന്നു ദിവസത്തിനുള്ളിൽ പണം ലഭിക്കാവുന്ന വിധത്തിൽ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. കർഷകർക്കു തങ്ങളുടെ പരാതിയുമായി സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ സമീപിക്കാം. ഇക്കാര്യങ്ങൾ കർഷകർ മനസിലാക്കേണ്ടതുണ്ട്. അതിനായി കാർഷിക വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.