ചെന്നൈ: പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കുന്ന “കോവിഷീൽഡ്” പ്രതിരോധ വാക്സിന്റെ പരീക്ഷണഡോസ് സ്വീകരിച്ചയാൾക്കു നാഡീവ്യൂഹത്തിനു തകരാറുൾപ്പെടെ വിപരീതഫലങ്ങൾ രൂപപ്പെട്ടതായി പരാതി. സംസാരിക്കാനും കാര്യങ്ങൾ മനസിലാക്കാനും കഴിയാത്ത അവസ്ഥയിലെത്തിയതു വാക്സിൻ ഉപയോഗിച്ചതുകൊണ്ടാണെന്നു പരിശോധനയിൽ സ്ഥിരീകരിച്ചുവെന്ന് ചെന്നൈ സ്വദേശിയായ നാൽപതുകാരൻ ആരോപിക്കുന്നു.
ഇഇജി പരിശോധനയിൽ തലച്ചോറിന്റെ ഒരു ഭാഗത്തിനു തകരാറുള്ളതായി സ്ഥിരീകരിച്ചെന്നും ഇന്ത്യയിൽ മരുന്നു പരീക്ഷണത്തിനു നേതൃത്വം നൽകുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിനുള്ള വക്കീൽ നോട്ടീസിൽ പറയുന്നു.
എന്നാൽ ആരോപണത്തെക്കുറിച്ചു തിടുക്കത്തിൽ നിഗമനത്തിലെത്തുന്നതും അന്വേഷണം നടത്തതും ശരിയല്ലെന്ന് ഐസിഎംആറിന്റെ എപ്പിഡമോളജി ആൻഡ് കമ്മ്യുണിക്കബിൾ ഡിസിസസ് ഡിവിഷൻ തലവൻ സമീരൻ പാണ്ഡ അഭിപ്രായപ്പെട്ടു. വിപരീത ഫലങ്ങൾ ഉണ്ടാക്കിയോ എന്നു ഡ്രഗ്സ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യയും ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുകോടി രൂപ നഷ്ടപരിഹാരം വേണമെന്നാണു ചെന്നൈയിലെ യുവാവിന്റെ ആവശ്യം. പ്രതിരോധവാക്സിൻ സ്വീകരിച്ചതു ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, ഓക്സ്ഫഡ് മരുന്നു പരീക്ഷണത്തിന്റെ തലവൻ പ്രഫസർ. ആൻഡ്രു പൊള്ളാർഡ്, ഓക്സ്ഫഡിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് ലബോറട്ടറി, യുകെയിലെ അസ്ട്ര സെനക എന്നിവർക്കും നോട്ടീസുണ്ട്.
വാക്സിൻ സുരക്ഷിതമല്ലെന്നും പരീക്ഷണാനുമതി റദ്ദാക്കണമെന്നുമാണ് ആവശ്യം. വാക്സിന്റെ നിർമാണവും വിതരണവും നിർത്തിവച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
മരുന്നു പരീക്ഷണത്തിനു സന്നദ്ധനാണെന്ന് സെപ്റ്റംബർ 29 നാണ് ഇദ്ദേഹം അധികൃതരെ അറിയിച്ചത്. ഒക്ടോബർ ഒന്നിനു മരുന്നു സ്വീകരിച്ചു. പത്തുദിവസത്തേക്കു കാര്യമായ പ്രശ്നങ്ങളില്ലായിരുന്നു. എന്നാൽ പിന്നീട് കടുത്ത തലവേദനയും ചർദ്ദിയും അനുഭവപ്പെടുകയായിരുന്നു. കഴിഞ്ഞ 26 നു കുടുംബാംഗങ്ങൾ സ്വമേധയാ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി. ജോലി ചെയ്യാനോ, കാര്യങ്ങൾ മനസിലാക്കാനോ ഇപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നുവെന്ന് ഇയാളുടെ ഭാര്യ പറഞ്ഞു.
ഇഇജി പരിശോധനയിൽ തലച്ചോറിന്റെ ഒരു ഭാഗത്തിനു തകരാറുള്ളതായി സ്ഥിരീകരിച്ചെന്നും ഇന്ത്യയിൽ മരുന്നു പരീക്ഷണത്തിനു നേതൃത്വം നൽകുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിനുള്ള വക്കീൽ നോട്ടീസിൽ പറയുന്നു.
എന്നാൽ ആരോപണത്തെക്കുറിച്ചു തിടുക്കത്തിൽ നിഗമനത്തിലെത്തുന്നതും അന്വേഷണം നടത്തതും ശരിയല്ലെന്ന് ഐസിഎംആറിന്റെ എപ്പിഡമോളജി ആൻഡ് കമ്മ്യുണിക്കബിൾ ഡിസിസസ് ഡിവിഷൻ തലവൻ സമീരൻ പാണ്ഡ അഭിപ്രായപ്പെട്ടു. വിപരീത ഫലങ്ങൾ ഉണ്ടാക്കിയോ എന്നു ഡ്രഗ്സ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യയും ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റിയും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുകോടി രൂപ നഷ്ടപരിഹാരം വേണമെന്നാണു ചെന്നൈയിലെ യുവാവിന്റെ ആവശ്യം. പ്രതിരോധവാക്സിൻ സ്വീകരിച്ചതു ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, ഓക്സ്ഫഡ് മരുന്നു പരീക്ഷണത്തിന്റെ തലവൻ പ്രഫസർ. ആൻഡ്രു പൊള്ളാർഡ്, ഓക്സ്ഫഡിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് ലബോറട്ടറി, യുകെയിലെ അസ്ട്ര സെനക എന്നിവർക്കും നോട്ടീസുണ്ട്.
വാക്സിൻ സുരക്ഷിതമല്ലെന്നും പരീക്ഷണാനുമതി റദ്ദാക്കണമെന്നുമാണ് ആവശ്യം. വാക്സിന്റെ നിർമാണവും വിതരണവും നിർത്തിവച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
മരുന്നു പരീക്ഷണത്തിനു സന്നദ്ധനാണെന്ന് സെപ്റ്റംബർ 29 നാണ് ഇദ്ദേഹം അധികൃതരെ അറിയിച്ചത്. ഒക്ടോബർ ഒന്നിനു മരുന്നു സ്വീകരിച്ചു. പത്തുദിവസത്തേക്കു കാര്യമായ പ്രശ്നങ്ങളില്ലായിരുന്നു. എന്നാൽ പിന്നീട് കടുത്ത തലവേദനയും ചർദ്ദിയും അനുഭവപ്പെടുകയായിരുന്നു. കഴിഞ്ഞ 26 നു കുടുംബാംഗങ്ങൾ സ്വമേധയാ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി. ജോലി ചെയ്യാനോ, കാര്യങ്ങൾ മനസിലാക്കാനോ ഇപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നുവെന്ന് ഇയാളുടെ ഭാര്യ പറഞ്ഞു.