കൊളംബോ: സമുദ്രസുരക്ഷയ്ക്കായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും മാലിദ്വീപും ശ്രീലങ്കയും തമ്മിൽ ധാരണ. കൊളംബോയിൽ ചേർന്ന ത്രിരാഷ്ട്ര ഉന്നതതല യോഗത്തിലാണു തീരുമാനം.
മേഖലയിലെ സമാധാനത്തിനും പൊതുനേട്ടങ്ങൾക്കും സഹകരണം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ആറുവർഷത്തെ ഇടവേളയ്ക്കുശേഷം നടന്ന യോഗം വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.
മേഖലയിലെ സമാധാനത്തിനും പൊതുനേട്ടങ്ങൾക്കും സഹകരണം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ആറുവർഷത്തെ ഇടവേളയ്ക്കുശേഷം നടന്ന യോഗം വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.