വാഷിംഗ്ടൺ: കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ലോസ് ആഞ്ചലസിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. വീട്ടിൽ തുടരാൻ ആളുകളോടു നിർദേശിക്കുന്നതുൾപ്പെടെ നിയന്ത്രണങ്ങൾ തിങ്കളാഴ്ച മുതൽ മൂന്നാഴ്ചത്തേക്കാണു നടപ്പാക്കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. യുഎസിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമായ ലോസ് ആഞ്ചലസിൽ കഴിഞ്ഞ വെള്ളിയാഴ്ച പുതുതായി 4,500 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 24 പേർ മരണത്തിനു കീഴടങ്ങുകയും ചെയ്തു. മൊത്തം രോഗികളുടെ എണ്ണം 390,000 ആവുകയും ചെയ്തു.