കോൽക്കത്ത: മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ ഗതാഗത മന്ത്രിയുമായ സുവേന്ദു അധികാരി രാജിവച്ചു. അദ്ദേഹം ബിജെപിയിൽ ചേരുമെന്നാണു സൂചന. നന്ദിഗ്രാം സമരനായകനായിരുന്ന അധികാരിയുടെ രാജി തൃണമൂൽ കോൺഗ്രസിനു കനത്ത തിരിച്ചടിയായി. ഇന്നലെ മുഖ്യമന്ത്രിക്ക് ഫാക്സ് വഴിയാണു രാജിക്കത്ത് അയച്ചത്. ഹാൽദിയ ഡെവലപ്മെന്റ് അഥോറിറ്റി ചെയർമാൻസ്ഥാനവും അധികാരി രാജിവച്ചു. ബുധനാഴ്ച ഹൂഗ്ലി റിവർ ബ്രിഡ്ജ് കമ്മീഷണറേഴ്സ്(എച്ച്ആർബിസി) ചെയർമാൻസ്ഥാനം ഇദ്ദേഹം രാജിവച്ചിരുന്നു.
ഏതാനും മാസങ്ങളായി തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സുവേന്ദു അധികാരി മന്ത്രിസഭാ യോഗങ്ങളിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. അധികാരിയുമായി ചർച്ച നടത്തി അനുനയത്തിലെത്തിക്കാൻമുതിർന്ന നേതാക്കളായ സൗഗത റോയി, സുദീപ് ബന്ദോപാധ്യായ എന്നിവരെ തൃണമൂൽ നേതൃത്വം ചുമതലപ്പെടുത്തിയിരുന്നു. എങ്കിലും അധികാരി വഴങ്ങിയില്ല. ഈസ്റ്റ് മിഡ്നാപുരിൽനിന്നുള്ള നേതാവായ സുവേന്ദു അധികാരിക്ക് 35-40 നിയമസഭാ മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുണ്ട്.
ഈസ്റ്റ് മിഡ്നാപുർ, വെസ്റ്റ് മിഡ്നാപുർ, ബങ്കുര, പുരുലിയ, ഝാർഗ്രാം, ബിർഭും ജില്ലകളിലാണ് ഈ മണ്ഡലങ്ങൾ. അടുത്ത വർഷം ഏപ്രിൽ-മേയ് മാസങ്ങളായി ബംഗാൾ തെരഞ്ഞെടുപ്പ് നടക്കും.
ഏതാനും മാസങ്ങളായി തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സുവേന്ദു അധികാരി മന്ത്രിസഭാ യോഗങ്ങളിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. അധികാരിയുമായി ചർച്ച നടത്തി അനുനയത്തിലെത്തിക്കാൻമുതിർന്ന നേതാക്കളായ സൗഗത റോയി, സുദീപ് ബന്ദോപാധ്യായ എന്നിവരെ തൃണമൂൽ നേതൃത്വം ചുമതലപ്പെടുത്തിയിരുന്നു. എങ്കിലും അധികാരി വഴങ്ങിയില്ല. ഈസ്റ്റ് മിഡ്നാപുരിൽനിന്നുള്ള നേതാവായ സുവേന്ദു അധികാരിക്ക് 35-40 നിയമസഭാ മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുണ്ട്.
ഈസ്റ്റ് മിഡ്നാപുർ, വെസ്റ്റ് മിഡ്നാപുർ, ബങ്കുര, പുരുലിയ, ഝാർഗ്രാം, ബിർഭും ജില്ലകളിലാണ് ഈ മണ്ഡലങ്ങൾ. അടുത്ത വർഷം ഏപ്രിൽ-മേയ് മാസങ്ങളായി ബംഗാൾ തെരഞ്ഞെടുപ്പ് നടക്കും.