ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സ്ഥിതി കൂടുതൽ വഷളാവുകയാണെന്നു സുപ്രീംകോടതി. വാക്സിൻ ലഭിക്കുന്നതു വരെ കൂടുതൽ ശക്തമായ നടപടികൾ തുടരണമെന്നു കേന്ദ്ര സർക്കാരിനോടു നിർദേശിച്ച കോടതി, കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന മാർഗരേഖ നടപ്പിലാക്കുന്നതിൽ സംസ്ഥാനങ്ങൾ വീഴ്ച വരുത്തുകയാണെന്നും കുറ്റപ്പെടുത്തി. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കേണ്ടതുണ്ടെന്നും ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
നിലവിലെ കോവിഡ് വ്യാപനത്തിന്റെ പൊതുസാഹചര്യങ്ങളും സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ടും പരിശോധിച്ചശേഷമാണ് കോടതിയുടെ ഇടപെടൽ. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളും ആഘോഷപരിപാടികളും നിരന്തരം നടക്കുന്നത് കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 80 ശതമാനം ആളുകളും മാസ്ക് ധരിക്കാതെയാണ് പുറത്തിറങ്ങുന്നത്. അവശേഷിക്കുന്നവരിൽ മിക്കവരും താടിയിൽ തൂക്കിയിടുന്നു. പലരും കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
അതേസമയം, രാജ്യത്തെ കോവിഡ് കേസുകളിൽ 70 ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഇതിൽ കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് കൂടുതൽ. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള കോവിഡ് രോഗികളിൽ 14.7 ശതമാനവും കേരളത്തിൽ നിന്നാണ്. മഹാരാഷ്ട്രയിൽ ഇത് 18.9 ശതമാനമാണെന്നും കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വിശദമാക്കുന്നു. രോഗവ്യാപനം തടയുന്നതിനു ഡൽഹി സർക്കാർ ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ ആരോപണമുന്നയിച്ചു.
അതേസമയം സംസ്ഥാനത്തു നടക്കുന്ന എല്ലാ കോവിഡ് മരണങ്ങളും കണക്കിൽ പെടുത്തിയിട്ടുണ്ടെന്ന് കേരളം നൽകിയ സത്യവാങ്മൂലത്തിൽ വിശദമാക്കി. എല്ലാ മരണങ്ങളും കോവിഡ് മൂലമാണോയെന്നു പരിശോധിക്കുന്നുണ്ട്. ഇന്റർനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് പുറത്തിറക്കിയ മാർഗരേഖ പ്രകാരമാണ് പരിശോധന നടത്തുന്നതെന്നും കേരളം വിശദമാക്കുന്നു.
ഗുജറാത്തിലെ രാജ്കോട്ടിൽ കോവിഡ് ആശുപത്രി തീപിടിച്ച സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേസ് വീണ്ടും കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.
ജിജി ലൂക്കോസ്
നിലവിലെ കോവിഡ് വ്യാപനത്തിന്റെ പൊതുസാഹചര്യങ്ങളും സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ടും പരിശോധിച്ചശേഷമാണ് കോടതിയുടെ ഇടപെടൽ. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളും ആഘോഷപരിപാടികളും നിരന്തരം നടക്കുന്നത് കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 80 ശതമാനം ആളുകളും മാസ്ക് ധരിക്കാതെയാണ് പുറത്തിറങ്ങുന്നത്. അവശേഷിക്കുന്നവരിൽ മിക്കവരും താടിയിൽ തൂക്കിയിടുന്നു. പലരും കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
അതേസമയം, രാജ്യത്തെ കോവിഡ് കേസുകളിൽ 70 ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഇതിൽ കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് കൂടുതൽ. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള കോവിഡ് രോഗികളിൽ 14.7 ശതമാനവും കേരളത്തിൽ നിന്നാണ്. മഹാരാഷ്ട്രയിൽ ഇത് 18.9 ശതമാനമാണെന്നും കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വിശദമാക്കുന്നു. രോഗവ്യാപനം തടയുന്നതിനു ഡൽഹി സർക്കാർ ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ ആരോപണമുന്നയിച്ചു.
അതേസമയം സംസ്ഥാനത്തു നടക്കുന്ന എല്ലാ കോവിഡ് മരണങ്ങളും കണക്കിൽ പെടുത്തിയിട്ടുണ്ടെന്ന് കേരളം നൽകിയ സത്യവാങ്മൂലത്തിൽ വിശദമാക്കി. എല്ലാ മരണങ്ങളും കോവിഡ് മൂലമാണോയെന്നു പരിശോധിക്കുന്നുണ്ട്. ഇന്റർനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് പുറത്തിറക്കിയ മാർഗരേഖ പ്രകാരമാണ് പരിശോധന നടത്തുന്നതെന്നും കേരളം വിശദമാക്കുന്നു.
ഗുജറാത്തിലെ രാജ്കോട്ടിൽ കോവിഡ് ആശുപത്രി തീപിടിച്ച സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേസ് വീണ്ടും കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.
ജിജി ലൂക്കോസ്