കോയന്പത്തൂർ: മദ്യപിക്കാൻ പണം നല്കാൻ വിസമ്മതിച്ച യുവാവിനെ നാലംഗസംഘം കുത്തിക്കൊലപ്പെടുത്തി. തേനി സ്വദേശി വിഘ്നേഷ് (24) ആണ് കൊല്ലപ്പെട്ടത്. പീളമേട്ടിലുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വിഘ്നേഷ് വ്യാഴാഴ്ച രാത്രി വൃന്ദാവൻ നഗറിലുള്ള ടാസ് മാക്ബാറിൽനിന്നും മദ്യപിച്ചശേഷം താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ വഴിതടഞ്ഞ നാലംഗ സംഘം മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.
എന്നാൽ വിഘ്നേഷ് പണം നല്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കുപിതരായ നാലംഗസംഘം കത്തികൊണ്ട് കഴുത്തിൽ കുത്തിയശേഷം മൊബൈൽ ഫോണ് എടുത്ത് കടന്നു കളഞ്ഞു.
സമീപവാസികൾ വിഘ്നേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. കൊലകേസ് രജിസ്റ്റർ ചെയ്ത പീളമേട് പോലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി.
എന്നാൽ വിഘ്നേഷ് പണം നല്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കുപിതരായ നാലംഗസംഘം കത്തികൊണ്ട് കഴുത്തിൽ കുത്തിയശേഷം മൊബൈൽ ഫോണ് എടുത്ത് കടന്നു കളഞ്ഞു.
സമീപവാസികൾ വിഘ്നേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. കൊലകേസ് രജിസ്റ്റർ ചെയ്ത പീളമേട് പോലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി.