ബാറൂച്ച്: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലി(71)ന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ജന്മദേശമായ പിരാമണിലെ മുസ്ലിം കബർസ്ഥാനിൽ സംസ്കരിച്ചു. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു.
ബുധനാഴ്ച രാത്രി വഡോദര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം അങ്കലേശ്വർ സർദാർ പട്ടേൽ ആശുപത്രിയിൽ സൂക്ഷിച്ചശേഷം ഇന്നലെയാണ് പിരാമണിലെത്തിച്ചത്.
അഹമ്മദ് പട്ടേലിന്റെ പിരാമണിലെ ഭവനത്തിലെത്തിയ രാഹുൽഗാന്ധി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പട്ടേലിന്റെ ആഗ്രഹപ്രകാരം മാതാപിതാക്കളുടെ ഖബറിടത്തിനു സമീപമാണ് മൃതദേഹം സംസ്കരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ച് ബുധനാഴ്ച ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു പട്ടേലിന്റെ അന്ത്യം.
ബുധനാഴ്ച രാത്രി വഡോദര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം അങ്കലേശ്വർ സർദാർ പട്ടേൽ ആശുപത്രിയിൽ സൂക്ഷിച്ചശേഷം ഇന്നലെയാണ് പിരാമണിലെത്തിച്ചത്.
അഹമ്മദ് പട്ടേലിന്റെ പിരാമണിലെ ഭവനത്തിലെത്തിയ രാഹുൽഗാന്ധി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പട്ടേലിന്റെ ആഗ്രഹപ്രകാരം മാതാപിതാക്കളുടെ ഖബറിടത്തിനു സമീപമാണ് മൃതദേഹം സംസ്കരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ച് ബുധനാഴ്ച ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു പട്ടേലിന്റെ അന്ത്യം.