ചെന്നൈ: നിവാർ ചുഴലിക്കൊടുങ്കാറ്റിൽ മൂന്നു പേർ മരിച്ചതായി തമിഴ്നാട് സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മൂന്നുപേർക്കു പരിക്കേറ്റു.
ആളുകളെ ഒഴിപ്പിച്ചുമാറ്റിയത് ദുരന്തസാധ്യത ഇല്ലാതാക്കി. അതേസമയം ചെന്നൈ നഗരം ഉൾപ്പെടെ പലയിടത്തും വെള്ളപ്പൊക്കം നേരിടുന്നു. വ്യാഴാഴ്ച രാത്രി തമിഴ്നാട്ടിലും പുതുച്ചേരിയിലും കൊടുങ്കാറ്റ് അനുഭവപ്പെട്ടു. പുതുച്ചേരി തീരം കടന്നതോടെ കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുച്ചേരിയിൽ 30 സെന്റിമീറ്റർ വരെ മഴ ലഭിച്ചു. കൂഡല്ലൂർ-27 സെമി, ചെന്നൈ- 11.3, കരൈക്കൽ-9.6, നാഗപട്ടണം-6.3 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മഴയുടെ അളവ്.
ആളുകളെ ഒഴിപ്പിച്ചുമാറ്റിയത് ദുരന്തസാധ്യത ഇല്ലാതാക്കി. അതേസമയം ചെന്നൈ നഗരം ഉൾപ്പെടെ പലയിടത്തും വെള്ളപ്പൊക്കം നേരിടുന്നു. വ്യാഴാഴ്ച രാത്രി തമിഴ്നാട്ടിലും പുതുച്ചേരിയിലും കൊടുങ്കാറ്റ് അനുഭവപ്പെട്ടു. പുതുച്ചേരി തീരം കടന്നതോടെ കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുച്ചേരിയിൽ 30 സെന്റിമീറ്റർ വരെ മഴ ലഭിച്ചു. കൂഡല്ലൂർ-27 സെമി, ചെന്നൈ- 11.3, കരൈക്കൽ-9.6, നാഗപട്ടണം-6.3 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മഴയുടെ അളവ്.