പാറ്റ്ന: ബിജെപി എംഎൽഎയെ കൂറുമാറ്റാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ജയിലിൽ കഴിയുന്ന ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെതിരെ കേസെടുത്തു.
സ്പീക്കർ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിക്കെതിരെ വോട്ട് ചെയ്താൽ മന്ത്രിസ്ഥാനം നല്കാമെന്നു ലാലു വാഗ്ദാനം ചെയ്തുവെന്നാണ് ബിജെപി എംഎൽഎ ലാലൻകുമാർ പാസ്വാന്റെ ആരോപണം. കാലിത്തീറ്റ കുംഭകോണക്കേസിൽ റാഞ്ചി ജയിലിൽ കഴിയുകയാണ് ലാലു. ബിഹാറിൽ നിതീഷ്കുമാർ സർക്കാരിനെ താഴെയിറക്കാൻ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ശ്രമിച്ചുവെന്നു ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തന്റെ അനുയായികളെ ലാലു പ്രസാദ് വിളിച്ചിരുന്നുവെന്ന് ഹിന്ദുസ്ഥാൻ അവാം മോർച്ച നേതാവ് ജീതൻ റാം മാൻജിയും ആരോപിച്ചിരുന്നു.
എൻഡിഎ എംഎൽഎമാരെ വശത്താക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിനു പിന്നാലെ ലാലു പ്രസാദ് യാദവിനെ റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(റിംസ്)ആശുപത്രി ഡയറക്ടറുടെ ബംഗ്ലാവിൽനിന്നു പേ വാർഡിലേക്കു മാറ്റി. ഓഗസ്റ്റിലായിരുന്നു ലാലുവിനെ പേ വാർഡിൽനിന്നു ഡയറക്ടറുടെ ബംഗ്ലാവിലേക്കു മാറ്റിയത്.
സ്പീക്കർ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിക്കെതിരെ വോട്ട് ചെയ്താൽ മന്ത്രിസ്ഥാനം നല്കാമെന്നു ലാലു വാഗ്ദാനം ചെയ്തുവെന്നാണ് ബിജെപി എംഎൽഎ ലാലൻകുമാർ പാസ്വാന്റെ ആരോപണം. കാലിത്തീറ്റ കുംഭകോണക്കേസിൽ റാഞ്ചി ജയിലിൽ കഴിയുകയാണ് ലാലു. ബിഹാറിൽ നിതീഷ്കുമാർ സർക്കാരിനെ താഴെയിറക്കാൻ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ശ്രമിച്ചുവെന്നു ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തന്റെ അനുയായികളെ ലാലു പ്രസാദ് വിളിച്ചിരുന്നുവെന്ന് ഹിന്ദുസ്ഥാൻ അവാം മോർച്ച നേതാവ് ജീതൻ റാം മാൻജിയും ആരോപിച്ചിരുന്നു.
എൻഡിഎ എംഎൽഎമാരെ വശത്താക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിനു പിന്നാലെ ലാലു പ്രസാദ് യാദവിനെ റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(റിംസ്)ആശുപത്രി ഡയറക്ടറുടെ ബംഗ്ലാവിൽനിന്നു പേ വാർഡിലേക്കു മാറ്റി. ഓഗസ്റ്റിലായിരുന്നു ലാലുവിനെ പേ വാർഡിൽനിന്നു ഡയറക്ടറുടെ ബംഗ്ലാവിലേക്കു മാറ്റിയത്.