അങ്കാറ: 2016ൽ സൈനികഅട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ച സൈനികർക്കും സാധാരണക്കാർക്കും തുർക്കി കോടതി ജീവപര്യന്തം തടവ് വിധിച്ചു. അക്കിൻസി എയർ ബേസിലെ യുദ്ധവിമാന പൈലറ്റുമാർ, ജനറൽമാർ എന്നിവരുൾപ്പെടെ 457 പേർക്കെതിരേയാണു കേസ്.
പാർലമെന്റ് മന്ദിരം ഉൾപ്പെടെ പ്രമുഖ സർക്കാർ കെട്ടിടങ്ങളിൽ ബോംബ് ആക്രമണം നടത്തി അധികാരം പിടിച്ചെടുക്കാനാണ് സൈനികരുടെ നേതൃത്വത്തിൽ ശ്രമം നടന്നത്. യുഎസിൽ താമസിക്കുന്ന മതപണ്ഡിതൻ ഫെത്തുള്ള ഗുലേന്റെ നേതൃത്വത്തിലാണ് അട്ടിമറിശ്രമം നടന്നത്. മൂന്നു വർഷം നീണ്ട വിചാരണയ്ക്കുശേഷമാണ് 457 പേർക്കെതിരേ കുറ്റം വിധിച്ചത്.
പാർലമെന്റ് മന്ദിരം ഉൾപ്പെടെ പ്രമുഖ സർക്കാർ കെട്ടിടങ്ങളിൽ ബോംബ് ആക്രമണം നടത്തി അധികാരം പിടിച്ചെടുക്കാനാണ് സൈനികരുടെ നേതൃത്വത്തിൽ ശ്രമം നടന്നത്. യുഎസിൽ താമസിക്കുന്ന മതപണ്ഡിതൻ ഫെത്തുള്ള ഗുലേന്റെ നേതൃത്വത്തിലാണ് അട്ടിമറിശ്രമം നടന്നത്. മൂന്നു വർഷം നീണ്ട വിചാരണയ്ക്കുശേഷമാണ് 457 പേർക്കെതിരേ കുറ്റം വിധിച്ചത്.