വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡൻ തന്റെ കാബിനിറ്റിലെ പ്രധാന തസ്തികയിലേക്കുള്ള ചിലരെ പ്രഖ്യാപിച്ചു.
മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയെ കാലാവസ്ഥാ പ്രതിനിധിയായി പ്രഖ്യാപിച്ചു. രണ്ടാംവട്ടം ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്നപ്പോൾ 2016ൽ അമേരിക്കയ്ക്കുവേണ്ടി പാരീസ് ഉടന്പടിയിൽ ഒപ്പുവച്ചത് കെറിയായിരുന്നു. ട്രംപ് ഭരണത്തിന്റെ കാലത്ത് യുഎസ് പാരീസ് ഉടന്പടിയിൽനിന്നു പിൻമാറിയിരുന്നു. അധികാരത്തിലെത്തിയാൽ പാരീസ് ഉടന്പടിയിൽ വീണ്ടും ചേരുമെന്ന് ബൈഡൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. 28 വർഷമായി സെനറ്റർ പദവിയുള്ള കെറി വിദേശകാര്യ കമ്മിറ്റി ചെയർമാനാണ്.
ബൈഡന്റെ അടുത്ത അനുയായി ആന്റണി ബ്ലിങ്കനെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിക്കും. ഫെഡറൽ റിസേർവ് മുൻ ചെയർമാൻ ജാനറ്റ് യെലനെ ട്രഷറി സെക്രട്ടറിയാക്കുമെന്നും റിപ്പോർട്ട് ഉണ്ട്. ബൈഡൻ വൈസ് പ്രസിഡന്റായിരുന്നപ്പോൾ ബ്ലിങ്കൻ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയും ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവുമായിരുന്നു.
ഇന്റലിജൻസ് മേധാവിയായി ആദ്യമായി ഒരു വനിതയെ നോമിനേറ്റ് ചെയ്തു. സിഐഎ ഡെപ്യൂട്ടി ഡയറക്ടറും ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ അവ്രിൽ ഹെയ്ൻസിനെയാണ് ശിപാർശ ചെയ്തിരിക്കുന്നത്. അലക്സാൻഡ്രോ മെയോർക്കസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയാവുന്ന ആദ്യ ഹിസ്പാനിക് വംശജനാകും.
ഒബാമ ഭരണകൂടത്തിൽ ഡെപ്യൂട്ടി ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായിരുന്നു മെയോർക്കസ്. ജേക്ക് സള്ളിവൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകും. ബൈഡൻ വൈസ് പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു സള്ളിവൻ. ദീർഘകാലമായി നയതന്ത്ര രംഗത്ത് പ്രവർത്തിക്കുന്ന ലിൻഡ തോമസ് ഗ്രീൻഫീൽഡിനെ യുഎന്നിലെ യുഎസ് അംബാസഡറായി നിയമിക്കും. ഒബാമയുടെ ഭരണകാലത്ത് ആഫ്രിക്കൻകാര്യ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു.
ലോകം വലിയപ്രതിസന്ധി നേരിടുന്ന സമയത്ത് തന്റെ ഭരണത്തിന്റെ ആദ്യ ദിനം മുതൽ അമേരിക്കയെ വീണ്ടെടുക്കുന്നതിനായുള്ള സംഘത്തെയാണ് സജ്ജമാക്കുന്നതെന്ന് പ്രഖ്യാപനങ്ങൾ നടത്തവേ ബൈഡൻ പറഞ്ഞു.
എന്നാൽ, പുതിയ പല നിയമനങ്ങൾക്കും യുഎസ് സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്. സെനറ്റിൽ റിപ്പബ്ളിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം.
മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയെ കാലാവസ്ഥാ പ്രതിനിധിയായി പ്രഖ്യാപിച്ചു. രണ്ടാംവട്ടം ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്നപ്പോൾ 2016ൽ അമേരിക്കയ്ക്കുവേണ്ടി പാരീസ് ഉടന്പടിയിൽ ഒപ്പുവച്ചത് കെറിയായിരുന്നു. ട്രംപ് ഭരണത്തിന്റെ കാലത്ത് യുഎസ് പാരീസ് ഉടന്പടിയിൽനിന്നു പിൻമാറിയിരുന്നു. അധികാരത്തിലെത്തിയാൽ പാരീസ് ഉടന്പടിയിൽ വീണ്ടും ചേരുമെന്ന് ബൈഡൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. 28 വർഷമായി സെനറ്റർ പദവിയുള്ള കെറി വിദേശകാര്യ കമ്മിറ്റി ചെയർമാനാണ്.
ബൈഡന്റെ അടുത്ത അനുയായി ആന്റണി ബ്ലിങ്കനെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിക്കും. ഫെഡറൽ റിസേർവ് മുൻ ചെയർമാൻ ജാനറ്റ് യെലനെ ട്രഷറി സെക്രട്ടറിയാക്കുമെന്നും റിപ്പോർട്ട് ഉണ്ട്. ബൈഡൻ വൈസ് പ്രസിഡന്റായിരുന്നപ്പോൾ ബ്ലിങ്കൻ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയും ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവുമായിരുന്നു.
ഇന്റലിജൻസ് മേധാവിയായി ആദ്യമായി ഒരു വനിതയെ നോമിനേറ്റ് ചെയ്തു. സിഐഎ ഡെപ്യൂട്ടി ഡയറക്ടറും ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ അവ്രിൽ ഹെയ്ൻസിനെയാണ് ശിപാർശ ചെയ്തിരിക്കുന്നത്. അലക്സാൻഡ്രോ മെയോർക്കസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയാവുന്ന ആദ്യ ഹിസ്പാനിക് വംശജനാകും.
ഒബാമ ഭരണകൂടത്തിൽ ഡെപ്യൂട്ടി ആഭ്യന്തര സുരക്ഷാ സെക്രട്ടറിയായിരുന്നു മെയോർക്കസ്. ജേക്ക് സള്ളിവൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകും. ബൈഡൻ വൈസ് പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു സള്ളിവൻ. ദീർഘകാലമായി നയതന്ത്ര രംഗത്ത് പ്രവർത്തിക്കുന്ന ലിൻഡ തോമസ് ഗ്രീൻഫീൽഡിനെ യുഎന്നിലെ യുഎസ് അംബാസഡറായി നിയമിക്കും. ഒബാമയുടെ ഭരണകാലത്ത് ആഫ്രിക്കൻകാര്യ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു.
ലോകം വലിയപ്രതിസന്ധി നേരിടുന്ന സമയത്ത് തന്റെ ഭരണത്തിന്റെ ആദ്യ ദിനം മുതൽ അമേരിക്കയെ വീണ്ടെടുക്കുന്നതിനായുള്ള സംഘത്തെയാണ് സജ്ജമാക്കുന്നതെന്ന് പ്രഖ്യാപനങ്ങൾ നടത്തവേ ബൈഡൻ പറഞ്ഞു.
എന്നാൽ, പുതിയ പല നിയമനങ്ങൾക്കും യുഎസ് സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്. സെനറ്റിൽ റിപ്പബ്ളിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം.