ഡമാസ്ക്കസ്: സിറിയായിലെ ടെൽ അബായാദ് പട്ടണത്തിലുള്ള പുരാതന അർമീനിയൻ ക്രൈസ്തവകേന്ദ്രങ്ങൾ തുർക്കിസേനയും തുർക്കിയുടെ പിന്തുണയുള്ള സിറിയൻ നാഷണൽ ആർമിയുംകൂടി നശിപ്പിക്കുന്നതായി ആരോപണം. ടെൽ അബായാദിലെ പ്രാദേശിക ഭരണകൂടത്തിന്റെ ഉപാധ്യക്ഷനാണ് ഇക്കാര്യം പറഞ്ഞത്. അവിടത്തെ പുരാവസ്തുകേന്ദ്രങ്ങൾ കൊള്ളയടിക്കുകയും നശിപ്പിക്കുകയും നിയമവിരുദ്ധമായി ഖനനം നടത്തുകയും ചെയ്യുന്നു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
സിറിയയിലെ ടെൽ അബായാദ് പട്ടണത്തിൽ ധാരാളം അർമീനിയൻ ക്രൈസ്തവർ താമസിച്ചിരുന്നു. സിറിയയിലെ ആഭ്യന്തരയുദ്ധത്തിന്റെയും 2019 ഒക്ടോബറിലെ തുർക്കി കടന്നുകയറ്റത്തിന്റെയും ഫലമായി അവർക്ക് നാടുവിടേണ്ടിവന്നു.
കഴിഞ്ഞ ആഴ്ചകളിൽ അർമേനിയയും അസർ ബൈജാനും തമ്മിൽ നഗോർണോ-കരാബാക്ക് പ്രദേശത്തെക്കുറിച്ചുണ്ടായ യുദ്ധത്തിനു വേണ്ടി തുർക്കി നിരവധി സിറിയൻ കൂലിപ്പട്ടാളക്കാരെ അയച്ചിരുന്നു.
അവരുടെ മുഖ്യലക്ഷ്യം അർമേനിയൻ ക്രൈസ്തവരായിരുന്നു. സംഘർഷമേഖലയിലെ പുരാവസ്തുപരമായി പ്രാധാന്യമുള്ള ക്രൈസ്തവ നിർമിതികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്ന് നേരത്തേ തന്നെ ആക്ഷേപമുണ്ട്.
സിറിയയിലെ ടെൽ അബായാദ് പട്ടണത്തിൽ ധാരാളം അർമീനിയൻ ക്രൈസ്തവർ താമസിച്ചിരുന്നു. സിറിയയിലെ ആഭ്യന്തരയുദ്ധത്തിന്റെയും 2019 ഒക്ടോബറിലെ തുർക്കി കടന്നുകയറ്റത്തിന്റെയും ഫലമായി അവർക്ക് നാടുവിടേണ്ടിവന്നു.
കഴിഞ്ഞ ആഴ്ചകളിൽ അർമേനിയയും അസർ ബൈജാനും തമ്മിൽ നഗോർണോ-കരാബാക്ക് പ്രദേശത്തെക്കുറിച്ചുണ്ടായ യുദ്ധത്തിനു വേണ്ടി തുർക്കി നിരവധി സിറിയൻ കൂലിപ്പട്ടാളക്കാരെ അയച്ചിരുന്നു.
അവരുടെ മുഖ്യലക്ഷ്യം അർമേനിയൻ ക്രൈസ്തവരായിരുന്നു. സംഘർഷമേഖലയിലെ പുരാവസ്തുപരമായി പ്രാധാന്യമുള്ള ക്രൈസ്തവ നിർമിതികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്ന് നേരത്തേ തന്നെ ആക്ഷേപമുണ്ട്.