ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം ഭയാനകമെന്നു സുപ്രീം കോടതി. ശൈത്യകാലം കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഡിസംബറിൽ കോവിഡ് സാഹചര്യം അതീവ രൂക്ഷമാകും. കൊറോണ വ്യാപനം ഈ മാസത്തിൽ വളരെ അപകടകരമായ നിലയിലാണെന്നു നിരീക്ഷിച്ച ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച്, നിലവിലുള്ള സാഹചര്യവും അതു നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളും വിശദമാക്കി തത്സ്ഥിതി റിപ്പോർട്ട് നൽകാൻ ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ആസാം എന്നീ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
കോവിഡ് വ്യാപനത്തിന്റെ നിലവിലുള്ള സ്ഥിതിയും സ്ഥിതി രൂക്ഷമായാൽ സ്വീകരിക്കേണ്ട നടപടികളും സംബന്ധിച്ച റിപ്പോർട്ട് എല്ലാ സംസ്ഥാനങ്ങളും സമർപ്പിക്കണം. തത്സ്ഥിതി റിപ്പോർട്ടുകൾ രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്നു നിർദേശിച്ച കോടതി, കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കുമെന്നും അറിയിച്ചു.
ശൈത്യകാലം ആരംഭിച്ചതിനു പിന്നാലെ ഡൽഹിയിലെ കോവിഡ് വ്യാപനം രൂക്ഷമായതു കണക്കിലെടുത്താണ് കോടതിയുടെ നിർണായക ഇടപെടൽ. ഡൽഹിയിലെ സ്ഥിതി നവംബറിൽ തന്നെ ഇതാണ് അവസ്ഥയെങ്കിൽ ഡിസംബറാകുന്പോൾ തീർത്തും വഷളാകുമല്ലോയെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. മരണ നിരക്ക് ഉയരുന്നതും വലിയ ആശങ്കയുണ്ടാക്കുന്നു. രോഗ വ്യാപനം തടയാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്നു മുതിർന്ന അഭിഭാഷകൻ സഞ്ജയ് ജെയിനോടു ചോദിച്ച കോടതി, സ്ഥിതി രൂക്ഷമാകുന്നതിനിടയിലും വിവാഹത്തിനും കൂടിച്ചേരലുകൾക്കുമെല്ലാം ഇളവുകൾ നൽകിയ നടപടികളെയും വിമർശിച്ചു.
മഹാരാഷ്ട്രയ്ക്കും ഡൽഹിക്കും പിന്നാലെ ഗുജറാത്തിലും കോവിഡ് വ്യാപനം നിയന്ത്രണങ്ങൾക്ക് അപ്പുറത്തേക്കു പോകുകയാണെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.
ജിജി ലൂക്കോസ്
കോവിഡ് വ്യാപനത്തിന്റെ നിലവിലുള്ള സ്ഥിതിയും സ്ഥിതി രൂക്ഷമായാൽ സ്വീകരിക്കേണ്ട നടപടികളും സംബന്ധിച്ച റിപ്പോർട്ട് എല്ലാ സംസ്ഥാനങ്ങളും സമർപ്പിക്കണം. തത്സ്ഥിതി റിപ്പോർട്ടുകൾ രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്നു നിർദേശിച്ച കോടതി, കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കുമെന്നും അറിയിച്ചു.
ശൈത്യകാലം ആരംഭിച്ചതിനു പിന്നാലെ ഡൽഹിയിലെ കോവിഡ് വ്യാപനം രൂക്ഷമായതു കണക്കിലെടുത്താണ് കോടതിയുടെ നിർണായക ഇടപെടൽ. ഡൽഹിയിലെ സ്ഥിതി നവംബറിൽ തന്നെ ഇതാണ് അവസ്ഥയെങ്കിൽ ഡിസംബറാകുന്പോൾ തീർത്തും വഷളാകുമല്ലോയെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. മരണ നിരക്ക് ഉയരുന്നതും വലിയ ആശങ്കയുണ്ടാക്കുന്നു. രോഗ വ്യാപനം തടയാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്നു മുതിർന്ന അഭിഭാഷകൻ സഞ്ജയ് ജെയിനോടു ചോദിച്ച കോടതി, സ്ഥിതി രൂക്ഷമാകുന്നതിനിടയിലും വിവാഹത്തിനും കൂടിച്ചേരലുകൾക്കുമെല്ലാം ഇളവുകൾ നൽകിയ നടപടികളെയും വിമർശിച്ചു.
മഹാരാഷ്ട്രയ്ക്കും ഡൽഹിക്കും പിന്നാലെ ഗുജറാത്തിലും കോവിഡ് വ്യാപനം നിയന്ത്രണങ്ങൾക്ക് അപ്പുറത്തേക്കു പോകുകയാണെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.
ജിജി ലൂക്കോസ്