ന്യൂഡൽഹി: സൈബർ ആക്രമണങ്ങൾ തടയുന്നതിനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിയെ വിമർശിച്ച് മുതിർന്ന കോണ്ഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്. സമൂഹ മാധ്യമങ്ങളിൽ കുറ്റകരമായ പോസ്റ്റിട്ടാൽ അഞ്ച് വർഷം തടവുനൽകുന്ന നിയമം കൊണ്ടുവന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ തീരുമാനം ഞെട്ടിക്കുന്നതാണ്.
ഇത്തരം ക്രൂരമായ തീരുമാനങ്ങളെ തന്റെ സുഹൃത്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്നും ട്വിറ്ററിൽ ഇട്ട കുറിപ്പിൽ അദ്ദേഹം ചോദിച്ചു.
അതുപോലെ അന്വേഷണ ഏജൻസി നാലു തവണ അവസാനിപ്പിച്ച് റിപ്പോർട്ട് ചെയ്ത കേസിൽ (ബാർ കോഴക്കേസ്) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിചേർക്കാൻ ശ്രമിച്ചതു ഞെട്ടിക്കുന്നതാണെന്ന് ചിദംബരം കൂട്ടിച്ചേർത്തു.
ഇത്തരം ക്രൂരമായ തീരുമാനങ്ങളെ തന്റെ സുഹൃത്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്നും ട്വിറ്ററിൽ ഇട്ട കുറിപ്പിൽ അദ്ദേഹം ചോദിച്ചു.
അതുപോലെ അന്വേഷണ ഏജൻസി നാലു തവണ അവസാനിപ്പിച്ച് റിപ്പോർട്ട് ചെയ്ത കേസിൽ (ബാർ കോഴക്കേസ്) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിചേർക്കാൻ ശ്രമിച്ചതു ഞെട്ടിക്കുന്നതാണെന്ന് ചിദംബരം കൂട്ടിച്ചേർത്തു.