കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ജനവാസ മേഖലകളിൽ ഇന്നലെ രാവിലെയുണ്ടായ നിരവധി റോക്കറ്റാക്രമണങ്ങളിൽ കുറഞ്ഞത് എട്ടു പേർ മരിച്ചു. മുപ്പതിലധികം പേർക്കു പരിക്കേറ്റു. ആക്രമണത്തിൽ പങ്കില്ലെന്ന് താലിബാൻ അറിയിച്ചു.
സമാധാനചർച്ച പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും താലിബാൻ നേതാക്കളും ഖത്തറിൽ കൂടിക്കാഴ്ച നടത്തുന്നിനു മണിക്കൂറുകൾക്കു മുന്പായിരുന്നു ആക്രമണങ്ങൾ.
കാബൂളിന്റെ മധ്യ, വടക്കു ഭാഗങ്ങളിലായി 14 റോക്കറ്റുകൾ പതിച്ചെന്നാണ് ഒരു റിപ്പോർട്ട്. ഒരു പിക്കപ്പ് ട്രക്കിൽനിന്നാണ് ഇവ തൊടുത്തതെന്നും പറയുന്നു. രണ്ടു കാറുകളിൽനിന്ന് 21 മോർട്ടാർ ഷെല്ലുകളാണ് തൊടുത്തതെന്ന് മറ്റൊരു റിപ്പോർട്ടിൽ പറയുന്നു.
കനത്ത സുരക്ഷയുള്ള നയതന്ത്ര കാര്യാലയങ്ങൾ സ്ഥിതിചെയ്യുന്ന വസീർ അക്ബർ ഖാൻ റോഡിലും ആക്രമണമുണ്ടായി. ഇറേനിയൻ എംബസി വളപ്പിലാണ് ഒരു റോക്കറ്റ് പതിച്ചത്. സ്ഫോടനത്തിൽ ആർക്കും പരിക്കില്ലെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.
ഇത്തരം ആക്രമണങ്ങൾ തങ്ങൾ നടത്തില്ലെന്നാണ് താലിബാൻ പ്രസ്താവനയിൽ അറിയിച്ചത്.
ഫെബ്രുവരിയിൽ താലിബാനുമായി ഉണ്ടാക്കിയ ധാരണപ്രകാരം അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിൽനിന്നു പിന്മാറിക്കൊണ്ടിരിക്കുകയാണ്. ജനുവരി മധ്യത്തോടെ 2000 സൈനികരെ കൂടി പിൻവലിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
യുഎസ് സൈനികർ പോകുന്നതോടെ അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണങ്ങൾ വർധിക്കുമെന്ന ആശങ്ക ശക്തമാണ്. ഈ സാഹചര്യങ്ങൾക്കിടെയാണ് പോംപിയോ ഇന്നലെ ഖത്തർ തലസ്ഥാനമായ ദോഹയിൽ താലിബാൻ പ്രതിനിധികളെ കണ്ടത്.
സമാധാനചർച്ച പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും താലിബാൻ നേതാക്കളും ഖത്തറിൽ കൂടിക്കാഴ്ച നടത്തുന്നിനു മണിക്കൂറുകൾക്കു മുന്പായിരുന്നു ആക്രമണങ്ങൾ.
കാബൂളിന്റെ മധ്യ, വടക്കു ഭാഗങ്ങളിലായി 14 റോക്കറ്റുകൾ പതിച്ചെന്നാണ് ഒരു റിപ്പോർട്ട്. ഒരു പിക്കപ്പ് ട്രക്കിൽനിന്നാണ് ഇവ തൊടുത്തതെന്നും പറയുന്നു. രണ്ടു കാറുകളിൽനിന്ന് 21 മോർട്ടാർ ഷെല്ലുകളാണ് തൊടുത്തതെന്ന് മറ്റൊരു റിപ്പോർട്ടിൽ പറയുന്നു.
കനത്ത സുരക്ഷയുള്ള നയതന്ത്ര കാര്യാലയങ്ങൾ സ്ഥിതിചെയ്യുന്ന വസീർ അക്ബർ ഖാൻ റോഡിലും ആക്രമണമുണ്ടായി. ഇറേനിയൻ എംബസി വളപ്പിലാണ് ഒരു റോക്കറ്റ് പതിച്ചത്. സ്ഫോടനത്തിൽ ആർക്കും പരിക്കില്ലെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.
ഇത്തരം ആക്രമണങ്ങൾ തങ്ങൾ നടത്തില്ലെന്നാണ് താലിബാൻ പ്രസ്താവനയിൽ അറിയിച്ചത്.
ഫെബ്രുവരിയിൽ താലിബാനുമായി ഉണ്ടാക്കിയ ധാരണപ്രകാരം അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിൽനിന്നു പിന്മാറിക്കൊണ്ടിരിക്കുകയാണ്. ജനുവരി മധ്യത്തോടെ 2000 സൈനികരെ കൂടി പിൻവലിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
യുഎസ് സൈനികർ പോകുന്നതോടെ അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണങ്ങൾ വർധിക്കുമെന്ന ആശങ്ക ശക്തമാണ്. ഈ സാഹചര്യങ്ങൾക്കിടെയാണ് പോംപിയോ ഇന്നലെ ഖത്തർ തലസ്ഥാനമായ ദോഹയിൽ താലിബാൻ പ്രതിനിധികളെ കണ്ടത്.