മുംബൈ: പരിക്ക് വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഐപിഎലിനിടെ സംഭവിച്ച പരിക്കിനെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആദ്യം പുറത്തുവിട്ട ലിസ്റ്റില്‍ രോഹിത് ശര്‍മ ഇടംപിടിച്ചിരുന്നില്ല. രോഹിത്തിനെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് വിവാദമാകുകയും ചെയ്തു. ഇതിനുശേഷം രോഹിത് ഐപിഎല്‍ ക്വാളിഫയറിലും ഫൈനലിലും കളത്തിലിറങ്ങുകയും ചെയ്തു. ഇതിനുശേഷം ഒരിക്കല്‍ക്കൂടി ടീമിൽ മാറ്റങ്ങള്‍ വരുത്തി രോഹിത്തിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ഐപിഎല്‍ ഫൈനലില്‍ രോഹിത് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 50 പന്തില്‍ 68 റണ്‍സുമായി മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്കു നയിച്ചു. ഓസ്ട്രേലിയയില്‍ ടെസ്റ്റ് ടീമിനൊപ്പം ചേരാന്‍ ഒരുങ്ങുന്ന താരം നിലവില്‍ ബാംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലാണ്.
എനിക്ക് അറിയില്ല, എന്താണ് സംഭവിക്കുന്നതെന്ന്, എന്താണ് ചുറ്റും ആളുകള്‍ സംസാരിക്കുന്നതതെന്ന് എനിക്കറിയില്ല, താന്‍ നിരന്തരം ബിസിസിഐയുമായും മുംബൈ ഇന്ത്യന്‍സുമായി ആശയവിനിമയം നടത്തിയിരുന്നതായും താരം പറഞ്ഞു.
തന്നെ സംബന്ധിച്ചിടത്തോളം താന്‍ ഓസ്ട്രേലിയയില്‍ എത്തുമോ എന്ന കാര്യത്തെക്കുറിച്ച് എക്സ്, വൈ, അല്ലെങ്കില്‍ ഇസ്ഡ് എന്താണ് പറയുന്നത് എന്നത് തന്നെ സംബന്ധിച്ച് ഒന്നുമില്ലെന്ന് താരം കൂട്ടിച്ചേര്‍ത്തു.
പരിക്ക് വിവാദം: മൗനം വെടിഞ്ഞ് രോഹിത് ശര്‍മ
11:57 PM Nov 21, 2020 | Deepika.com