ചണ്ഡീഗഡ്: സഹോദരങ്ങളുടെ മക്കൾ (ഫസ്റ്റ് കസിൻസ്) തമ്മിലുള്ള വിവാഹം നിയമവിരുദ്ധമാണെന്ന് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി. പഞ്ചാബിലെ ലുധിയാനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് പെൺകുട്ടിയുടെ പിതാവ് നല്കിയ പരാതിയിൽ ഇരുപത്തൊന്നുകാരന്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ച ജസ്റ്റീസ് അരവിന്ദ് സിംഗ് സംഗ്വാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
പെൺകുട്ടിക്ക് 17 വയസേ ഉള്ളൂവെന്നും ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ് ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പൂർവികൻ ഒന്നാണെങ്കിൽ വിവാഹബന്ധം പാടില്ലെന്നു ഹിന്ദു വിവാഹനിയമത്തിൽ പറയുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഫസ്റ്റ് കസിൻസാണെന്ന കാര്യം മുൻകൂർ ജാമ്യഹർജിക്കാർ മറച്ചുവച്ചതായി കോടതി കണ്ടെത്തി. ഇവരുടെ ഇപ്പോഴത്തെ ബന്ധം നിയമവിരുദ്ധമാണെന്നും പെൺകുട്ടിക്ക് പ്രായപൂർത്തിയായശേഷം ഇവർ തമ്മിൽ വിവാഹം അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി. കേസ് ജനുവരിയിൽ പരിഗണിക്കും.
പെൺകുട്ടിക്ക് 17 വയസേ ഉള്ളൂവെന്നും ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ് ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പൂർവികൻ ഒന്നാണെങ്കിൽ വിവാഹബന്ധം പാടില്ലെന്നു ഹിന്ദു വിവാഹനിയമത്തിൽ പറയുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഫസ്റ്റ് കസിൻസാണെന്ന കാര്യം മുൻകൂർ ജാമ്യഹർജിക്കാർ മറച്ചുവച്ചതായി കോടതി കണ്ടെത്തി. ഇവരുടെ ഇപ്പോഴത്തെ ബന്ധം നിയമവിരുദ്ധമാണെന്നും പെൺകുട്ടിക്ക് പ്രായപൂർത്തിയായശേഷം ഇവർ തമ്മിൽ വിവാഹം അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി. കേസ് ജനുവരിയിൽ പരിഗണിക്കും.